നില്‍ക്കണോ പോണോ എന്നറിയാതെ എല്‍ദോസ് കുന്നപ്പിള്ളി; എഐസിസി ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് സംസ്ഥാന നേതാക്കള്‍

Spread the love

തിരുവനന്തപുരം: പെരുമ്പാവൂരില്‍ എഐസിസി അനാവശ്യ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലില്‍ സംസ്ഥാന നേതാക്കള്‍.

video
play-sharp-fill

എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ സ്ത്രീപീഡന കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമർശമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഹൈക്കമാൻഡ്.

അതിനിടെ എല്‍ദോസ് ഇന്ന് ഡൽഹിയില്‍ എത്തിയേക്കും. യാക്കോബായ വിഭാഗത്തെ പിണക്കരുതെന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീ പീഡനക്കേസ് സംബന്ധിച്ച്‌ തൻ്റെ നിരപരാധിത്വം നേതാക്കളെ ഒരിക്കല്‍ കൂടി നേരിട്ട് കണ്ട് ബോധിപ്പിക്കാനാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ തീരുമാനം. സംസ്ഥാന നേതൃത്വം എല്‍ദോസിന് അനുമതി നല്‍കിയിരുന്നു എങ്കിലും കോണ്‍ഗ്രസിന്റെ അന്തിമ പട്ടികയില്‍ എല്‍ദോസ് നിലവില്‍ ഇടം പിടിച്ചിട്ടില്ല.
പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ താൻ വിജയിക്കുമെന്നും സീറ്റ് നിഷേധിച്ചാലും താൻ കോണ്‍ഗ്രസുകാരനായി തുടരുമെന്നും എല്‍ദോസ് പറഞ്ഞു. സീറ്റ് ഇല്ലെങ്കില്‍ പാര്‍ട്ടി വിട്ട് പോകുമെന്ന് പ്രചാരണം എല്‍ദോസ് കുന്നപ്പിള്ളി തള്ളി.