‘ആത്മഹത്യ ചെയ്യില്ല, മരണത്തിന് ഉത്തരവാദി വൈശാഖൻ ആയിരിക്കും’: എലത്തൂരില്‍ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവ് പുറത്ത് 

Spread the love

കോഴിക്കോട്: എലത്തൂരിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട ദിവസം യുവതി കൗൺസലിങ് സെന്ററിലെ കൗൺസിലർക്കയച്ച വാട്ട്‌സ്‌ആപ്പ് സന്ദേശമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

video
play-sharp-fill

താൻ ആത്മഹത്യ ചെയ്യില്ലെന്നും, കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും യുവതി സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെടുകയാണെങ്കിൽ അതിന് കാരണം വൈശാഖനാകുമെന്നുമാണ് സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. മരിച്ച ദിവസം രാവിലെ 9.20-നാണ് യുവതി സന്ദേശമയച്ചത്.

പെണ്‍സുഹൃത്തായ യുവതിയെയാണ് ഈ മാസം ഇരുപത്തിനാലാം തീയതി കോഴിക്കോട് മൂരികരയിലെ തന്റെ സ്ഥാപനത്തില്‍ വിളിച്ചുവരുത്തി ഒരുമിച്ച്‌ തൂങ്ങി മരിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ പ്രതി വൈശാഖൻ കൊലപ്പെടുത്തിയത്. ആത്മഹത്യാ എന്ന് വിചാരിച്ചെങ്കിലും, കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group