play-sharp-fill
എളമക്കരയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ ബംഗ്ലദേശുകാരി റിമാൻ്റിൽ ; അറസ്റ്റ് മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിന് ; കേസില്‍ കൂടുതല്‍ പേര്‍ക്കായി അന്വേഷണം

എളമക്കരയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ ബംഗ്ലദേശുകാരി റിമാൻ്റിൽ ; അറസ്റ്റ് മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിന് ; കേസില്‍ കൂടുതല്‍ പേര്‍ക്കായി അന്വേഷണം

കൊച്ചി : എളമക്കരയിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ബംഗ്ലാദേശുകാരി അറസ്റ്റില്‍. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഇരുപതുകാരിയെ പൊലീസ് റിമാന്‍ഡ് ചെയ്തു. യുവതിയെ പീഡനത്തിനിരയാക്കിയ സെക്‌സ് റാക്കറ്റ് കണ്ണികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സെറീന, ജഗത, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസില്‍ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണ്.


ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ എത്തിച്ച ബംഗ്ലാദേശ് സ്വദേശിയായ പെണ്‍കുട്ടിയെ ഇടപാടുകാര്‍ക്ക് ഇവര്‍ കാഴ്ചവച്ചെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഈ സംഭവത്തില്‍ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പന്ത്രണ്ടാം വയസില്‍ ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയ പെണ്‍കുട്ടി ബെംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ താമസിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി എന്നും സൂചനയുണ്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി സംഘത്തിലൊരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പോലീസിന്റെ വലയിലാകുന്നത്. പെണ്‍കുട്ടി നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ്. കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.

12 വയസ്സ് മുതല്‍ ബെംഗളൂരുവില്‍ ആയിരുന്ന പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘം ഒരാഴ്ച മുന്‍പാണ് കൊച്ചിയില്‍ എത്തിച്ചത്. ഒരാഴ്ചയ്ക്കിടെ 20 പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. രണ്ട് സ്ത്രീകളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ജഗദ, സെറീന എന്നിവരായിരുന്നു ഇവര്‍. ബെംഗളൂരു സ്വദേശിനിയായ സെറീന പെണ്‍വാണിഭം ലക്ഷ്യമിട്ട് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. മനക്കപ്പറമ്ബ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തുന്നതിനിടെ പൊലീസിനു ലഭിച്ച രഹസ്യ വിവരമായിരുന്നു അന്വേഷണത്തിന്റെ തുടക്കം.