വിദ്യാര്‍ഥികളില്ല: കണ്ണൂര്‍ ജില്ലയില്‍ ആറ് വര്‍ഷത്തിനിടെ എട്ട് സ്കൂളുകള്‍ പൂട്ടി

Spread the love

കണ്ണൂർ: മിതമായ വിദ്യാര്‍ഥികളില്ലാത്തതിനെ തുടർന്ന് കണ്ണൂര്‍ ജില്ലയില്‍ ആറ് വര്‍ഷത്തിനിടെ എട്ട് സ്കൂളുകള്‍ പൂട്ടി.

പൂട്ടിയതിൽ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്താണ്. മതിയായ വിദ്യാർഥികള്‍ ഇല്ലാത്തതിനെ തുടർന്നാണ് സ്കൂളുകളെല്ലാം അടച്ച്‌ പൂട്ടിയത്.

തലമുറകള്‍ക്ക് അറിവ് പകർന്ന് നല്‍കിയ മേലൂർ ജൂനിയർ ബേസിക് സ്കൂളിന്റെ നിലവിലെ അവസ്ഥയാണിത്. പൂട്ട് വീണ് രണ്ട് വർഷം പിന്നിടുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയില്‍ അടച്ചുപൂട്ടിയ പാലയാട് സെൻട്രല്‍ എല്‍ പി സ്കൂളും, അണ്ടല്ലൂർ ജൂനിയർ ബേസിക് സ്കൂളും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1898ല്‍ ആരംഭിച്ച ന്യൂമാഹി പരിമഠം എല്‍ പി സ്കൂളിന് കഴിഞ്ഞ വർഷമാണ് പൂട്ട് വീണത്. തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ തന്നെ ഉള്‍പ്പെട്ട വാണിവിലാസം യുപി സ്കൂള്‍, പപ്പൻ പീടികയിലെ കോടിയേരി ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂള്‍ എന്നിവയും അടച്ചു പൂട്ടിയിട്ട് കാലമേറെയായില്ല. ഒടുവില്‍ കണ്ണൂർ നോർത്ത് സബ് ജില്ലയില്‍ ഉള്‍പ്പെട്ട ഇരിവേരി ഇ എല്‍ പി സ്കൂള്‍, അതിരകം എല്‍ പി സ്കൂള്‍ എന്നിവയും അടച്ചുപൂട്ടി.

അടച്ചുപൂട്ടിയതെല്ലാം എയ്ഡഡ് സ്കൂളുകളാണ്. കുട്ടികള്‍ പോയതാവട്ടെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും. ജില്ലയില്‍ മതിയായ വിദ്യാർത്ഥികള്‍ ഇല്ലാത്ത 331 എയ്ഡഡ് സ്കൂളുകളും 98 സർക്കാർ സ്കൂളുകളുമുണ്ടെന്നാണ് വിവരാവകാശ പ്രകാരമുള്ള റിപ്പോർട്ട്‌.