സംസ്ഥാനത്ത് പെരുമഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Spread the love

കോട്ടയം: കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാള്‍ ഉല്‍ക്കടലിലെ ന്യുനമർദ്ദം അതിതീവ്ര ന്യുനമർഥമായി രൂപാന്തരപ്പെട്ടതും അറബിക്കടലില്‍ കാലവർഷക്കാറ്റിന്റെ ശക്തി വർധിച്ചതും വരും ദിവസങ്ങളിലും മഴയുടെ ശക്തി വർദ്ധിപ്പിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് എട്ടു ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് .

ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പും തുടരും. കേരള കർണാടക തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെയും ലക്ഷദ്വീപ് തീരത്ത് ജൂണ്‍ രണ്ടുവരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാല കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ 5 ജില്ലകളില്‍ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം കോഴിക്കോട് കാസർഗോഡ് കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.

അതേസമയം കനത്ത മഴയെ തുടർന്ന് കാസർഗോഡ് മധുവാഹിനി പുഴയില്‍ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മല്ലം സ്വദേശി ഗോപിക ആണ് മരിച്ചത്.എറണാകുളം വടക്കൻ പറവൂരില്‍ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു . കനത്ത മഴയെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് പരിശോധിക്കുന്നതിനിടയിലാണ് അറപ്പാട്ട് വീട്ടില്‍ വേണുഗോപാല്‍ ഷോക്കേറ്റ് മരിച്ചത്