
തൃശൂർ : ഇലക്ട്രോണിക്സ് സിഗരറ്റുകളുടെ വൻ ശേഖരം തൃശൂരിൽ പിടിച്ചെടുത്തു.സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ ഇ-സിഗരറ്റ് കണ്ടെത്തിയതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൻമേലാണ് റെയ്ഡ് നടന്നത്.
നഗരത്തിലെ രണ്ട് കടകളിൽ നിന്നായി ഇ- സിഗരറ്റുകളുടെ വൻശേഖരമാണ് പിടികൂടിയത്. പടിഞ്ഞാറെ കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേ സ്റ്റാൻഡിലെ ടൂൾസ് ടാറ്റൂ സെൻറർ എന്നിവിടങ്ങളിൽ നിന്നാണ് ഇ- സിഗരറ്റുകൾ പിടിച്ചെടുത്തത്.
തൃശ്ശൂർ സിറ്റി പോലീസിൻ്റെ ലഹരിവിരുദ്ധ സ്ക്വാഡും ടൗൺ വെസ്റ്റ്, ഈസ്റ്റ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്ഷിതാക്കൾ വിദ്യാർത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിൽനിന്ന് ഈ സിഗരറ്റ് കണ്ടെടുത്തത് ആദ്യനോട്ടത്തിൽ മിഠായി ആണെന്ന് തോന്നിയെങ്കിലും വിശദമായി പരിശോധിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ഇതോടെ സാധനം ഇലക്ട്രോണിക് സിഗരറ്റ് ആണെന്ന് ബോധ്യപ്പെട്ടു നഗരത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പിലെ വിൽപന ഉണ്ടെന്നും കുട്ടി വെളിപ്പെടുത്തി ഇതോടെ രക്ഷിതാക്കൾ ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു .
ഇ – സിഗരറ്റുകൾക്ക് 2500 രൂപ വരെ വില ഈടാക്കിയിരുന്നു. ഇവ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതും വിൽപ്പന നടത്തുന്നതും നിരോധിച്ചതാണ് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.