ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി പ്രതി; കോട്ടയം സിജെഎം കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്

Spread the love

കോട്ടയം: സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ വിവാദ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കോട്ടയം സിജെഎം കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
കേസില്‍ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി ശ്രീകുമാർ മാത്രമാണ് പ്രതി. വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്‌ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം.

കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. തന്റെ ആത്മകഥ എന്ന പേരില്‍ പുറത്തുവന്ന പുസ്തകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരില്‍ പേരില്‍ ഡിസി ബുക്‌സ് ഇ.പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ പുറത്തുവിട്ട കവർ ചിത്രവും പേജുകളുമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ.പി ജയരാജന്റെ ആത്മകഥാ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

പിഡിഎഫ് ചോർന്നത് ഡിസി ബുക്സില്‍ നിന്നാണെന്നു തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് പബ്ലിക്കേഷൻ മേധാവിയ്ക്ക് എതിരെ നടപടി എടുത്തത്. ചോർന്നത് ഡി സിയില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങള്‍ എങ്ങനെ ഡിസിയിലെത്തി എന്നതില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്.