video
play-sharp-fill

വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണം; വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്‌റ്റേഷനിൽ ഏൽപ്പിക്കണം; ഇ-ബുൾജെറ്റ് സഹോദരൻമാർക്ക് എതിരെയുള്ള കേസിൽ ഉത്തരവുമായി കോടതി

വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണം; വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്‌റ്റേഷനിൽ ഏൽപ്പിക്കണം; ഇ-ബുൾജെറ്റ് സഹോദരൻമാർക്ക് എതിരെയുള്ള കേസിൽ ഉത്തരവുമായി കോടതി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ഇ-ബുൾജെറ്റ് സഹോദരൻമാർക്ക് എതിരെയുള്ള കേസിൽ ഉത്തരവുമായി കോടതി. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവ്.

ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ എംവിഡി ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിൽ നീക്കണം. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്‌റ്റേഷനിൽ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലാണ് വാഹനം സൂക്ഷിച്ചിരുന്നത്. കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ-ബുൾജെറ്റ് സഹോദരൻമാരുടെ അഭിഭാഷകൻ വ്യക്‌തമാക്കി.

വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെ തുടര്‍ന്നാണ് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇവരുടെ വാന്‍ പിടിച്ചെടുത്തത്.

ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് എതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ഒൻപതോളം നിയമലംഘനങ്ങള്‍ കാരവനില്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്‌തമാക്കിയിരുന്നു.

വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് ഇവർ നടത്തിയിരിക്കുന്നത്.

ഇ-ബുള്‍ജെറ്റ് സഹോദരങ്ങള്‍ യൂട്യൂബില്‍ അപ്ളോഡ് ചെയ്‌ത വീഡിയോകള്‍ ചിലത് നിയമലംഘനത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് പോലീസ് പറഞ്ഞിരുന്നു. യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. അപ്ളോഡ് ചെയ്‌ത വീഡിയോകള്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിംഗ് റിക്വസ്‌റ്റ് നല്‍കിയിരുന്നു.