
തേർഡ് ഐ ബ്യൂറോ
കോട്ടയം: പള്ളീലച്ചന്മാരും ബിഷപ്പുമാരും പീഡനക്കേസുകളിൽ പെടുന്നതും, സ്ത്രീകളുടെ പിന്നാലെ നടക്കുന്നതും സംസ്ഥാനത്ത് പതിവ് കാഴ്ചയാണ്. കുമ്പസാരം പോലും ദുരുപയോഗം ചെയ്ത് വൈദികർ സ്ത്രീകളെ പല സ്ഥലങ്ങളിൽ എത്തിച്ചു ലൈംഗികമായി ചൂഷണം ചെയ്യുകയും, ഇവരുടെ കയ്യിലുള്ള പണം തട്ടിയെടുക്കുന്നതും കേരളം അടുത്തിടെ ഏറെ ചർച്ച ചെയ്യുകയും ചെയ്യുകയാണ്. സ്വന്തം കൂട്ടത്തിലുള്ള വൈദികന്മാർ കാട്ടിക്കൂട്ടിയ അഴിഞ്ഞാട്ടങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് അശ്ളീല വീഡിയോ കാണുന്ന പെൺകുട്ടികളെ നേർ വഴി നടത്താൻ പ്രഭാഷകമായ ഒരു വൈദികൻ എത്തുന്നത്.
ധ്യാനഗുര തോമസ് കോഴിമലയാണ് ഇപ്പോൾ അശ്ലീല വീഡിയോ കാണുന്ന സ്ത്രീകളെ മുഴുവൻ മോശക്കാരാക്കി ചിത്രീകരിച്ചുകൊണ്ടു വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. സ്ത്രീകളെയും വ്യത്യസ്തമായ ലൈംഗിക അഭിരുചിയുള്ളവരെയും നിരന്തരമായി പരിഹസിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നേരത്തെയും വൻ വിവാദം ഉണ്ടാക്കിയിരുന്നു. ‘ഇസ്രയേലിലേക്ക് ഭാര്യമാരെ ജോലിക്കയക്കുന്നവർ സൂക്ഷിക്കണം’ എന്ന മൂൻ പ്രസംഗത്തിന്റെ പേരിൽ വലിയ പ്രതിഷേധമാണ്, ഫാദർ തോമസ് കോഴിമലയ്ക്കുനേരെ നേരത്തെ ഉണ്ടായിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇപ്പോൾ നീലച്ചിത്രം കാണുന്ന യുവതികൾ എല്ലാവരേയും നോക്കുന്നത് ആ കണ്ണോടെയായിരിക്കുമെന്ന വിവാദ പരാമർശവുമായി ഇദ്ദേഹം രംഗത്തെത്തിയത്. പോണോഗ്രഫി കാണുന്ന യുവതികളുടെ തലച്ചോറിൽ അഡ്രിനാലിൽ ഉത്പാദിപ്പിക്കപ്പെടുമെന്നും അതിനാൽ പെൺകുട്ടികൾ പിന്നീട് ചിന്തിക്കുന്നത് അതേപ്പറ്റിയായിരിക്കുമെന്നും വൈദികൻ പറയുന്നു. ഫേസ്ബുക്ക് കേന്ദ്രീകരിച്ചുള്ള ക്രിസ്ത്യൻ ഗ്രൂപ്പുകളിലാണ് വീഡിയോ ചർച്ചയായിരിക്കുന്നത്.
‘തിന്മ കാണാതിരിക്കാൻ കണ്ണു പൊത്തണം. ഈ പോണോഗ്രഫി എന്നു പറയും. ഇത്തരം ചിത്രങ്ങൾ കണ്ടുകഴിഞ്ഞാൽ അതിന് അഡിക്ഷനാകും. പ്രത്യേകിച്ച് അത് കണ്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ നമ്മുടെ തലച്ചോറിൽ എപ്പിനെഫ്രൈൻ (അഡ്രിനാലിൻ) എന്നൊരു ഹോർമോണിന്റെ പ്രവർത്തനം ഉണ്ടാകും.
പ്രത്യേകിച്ച് പെൺകുട്ടികളാണെങ്കിൽ അവർ കാണുന്നതു മുഴുവൻ ഒരു കളർഫുൾ പടം പോലെ അത് തെളിഞ്ഞു നിക്കും. പിന്നെ അവർ ആരെ കണ്ടാലും ആ ഒരു നോട്ടമായിരിക്കും. പിന്നെ അച്ചനെ കാണത്തില്ല, പള്ളി കാണത്തില്ല കുമ്പസാരക്കൂട് കാണത്തില്ല, അമ്മയെ കണ്ണിന് കാണത്തില്ല, അപ്പനെ കാണത്തില്ല, ഈ പെൺകൊച്ചിന് ബ്ലൂഫിലിമിന്റെ അഡിക്ഷനാണ്. വിലകൂടിയ മൊബൈൽ വാങ്ങിക്കൊടുത്തപ്പോൾ അച്ഛനറിഞ്ഞില്ല, അമ്മയറിഞ്ഞില്ല ഇങ്ങനുള്ള കാര്യങ്ങൾ കാണുന്നുണ്ട് എന്നത്. ഏഴുമണിയാകുമ്പോൾ മുറിയും പൂട്ടിയിരുന്ന് ഈ കൊച്ച് എന്താ കാണുന്നതെന്ന് നിരീക്ഷിക്കുന്നില്ല.’ ഫാ തോമസ് കോഴിമല പറയുന്നു.
രൂക്ഷ വിമർശനമാണ് വൈദികന്റെ വീഡിയോയ്ക്കെതിരെ ഉയരുന്നത്. ‘അഡ്രിനാലിൻ എന്ന ഹോർമോണിന്റെ മറ്റൊരു പേരാണ് എപ്പിനെഫ്രൈൻ. അത് ആൺ / പെൺ / ട്രാൻസ് എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ? പിന്നെ എങ്ങനെയാണ് പെൺകുട്ടികൾ മാത്രം ബ്ലൂഫിലിമിന്റെ അടിമകളാകുന്നത് എന്ന് ഒന്ന് വിവരിക്കാമോ?’ എന്നാണ് പലരും ചോദിക്കുന്നത്.