
തിരുവനന്തപുരം: എല്ലാ വർഷവും ജൂൺ 26-നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാറുള്ളത്. വിശാലമായ അർത്ഥത്തിൽ മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്.
ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പിറകെ പോകുന്നത്.
അറിയാനുള്ള ആകാംക്ഷയിൽ ലഹരി ഉപയോഗിച്ചുതുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയും ഈ അവസ്ഥയിലേക്ക് പലരെയും എത്തിക്കുന്നതിൽ പ്രധാന കാരണമാകുന്നുണ്ട്. ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനസികസമ്മര്‍ദം കൈകാര്യംചെയ്യുന്നതിനുള്ള ഒരു മാര്‍ഗമെന്നനിലയില്‍ പതിവായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് യഥാര്‍ഥത്തില്‍ വിപരീതഫലമാണ് സൃഷ്ടിക്കുന്നത്. ഇവ ഉപയോഗിച്ചതിനുശേഷം, അതിന്റെ പ്രഭാവം കഴിഞ്ഞാല്‍ വീണ്ടും അതേ സമ്മര്‍ദം നേരിടേണ്ടിവരും. അത് വീണ്ടും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കും. അങ്ങനെ ഒരു ദൂഷിതചക്രം സൃഷ്ടിക്കപ്പെടും.
ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധങ്ങളെ ബാധിക്കും. ലഹരിവസ്തുക്കള്‍ നല്‍കുന്ന ആനന്ദം ക്ഷണികമെങ്കിലും അവയുടെ പാര്‍ശ്വഫലങ്ങള്‍ എന്നും നിലനില്‍ക്കുന്നതായിരിക്കും. ഈ പാര്‍ശ്വഫലങ്ങളില്‍ പലതും ബുദ്ധി, ബോധം, ഓര്‍മ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നവയുമായിരിക്കും. ഏകാഗ്രത നഷ്ടം, പ്രശ്‌നപരിഹാരത്തിന് കഴിയാതെ വരിക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാര്‍ശ്വഫലങ്ങളാണ്.
ഒപ്പമുള്ളവരിലും ഒത്തുകൂടുന്നവരിലും ഇത്തരം അപകടസാധ്യതകള്‍ തെളിയുന്നുണ്ടോ എന്ന് പരിശോധിക്കാനോ കണ്ടുപിടിക്കാനോ കഴിഞ്ഞാല്‍, ചിലപ്പോള്‍, ചിലര്‍ക്കെങ്കിലും ജീവിതം തിരിച്ചുപിടിക്കാനായേക്കും.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗലക്ഷണങ്ങള്‍ അറിയാം.ചുരുങ്ങിയ കൃഷ്ണമണികളും ചോരക്കണ്ണുകളും, വിളര്‍ച്ച, ഭാരക്കുറവ്, ഭക്ഷണം, ഉറക്കം എന്നിവയുടെ രീതികളില്‍ മാറ്റം, ശരീരത്തില്‍ പോറലുകളും മുറിപ്പാടുകളും, വ്യക്തിശുചിത്വം പാലിക്കാന്‍ വിമുഖത, കൂട്ടുകെട്ടുകളില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍, മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറിയുള്ള രഹസ്യസ്വഭാവം, പ്രിയപ്പെട്ടതായിരുന്ന പലതിലും താത്പര്യക്കുറവ്, ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ, ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, അടിക്കടി മാറുന്ന വൈകാരികാവസ്ഥ, അനാവശ്യമായ വാദപ്രതിവാദങ്ങള്‍, മടി, ക്ഷീണം, രോഷം, ആകാംക്ഷ, വിഷാദം, അപകടസാധ്യതകള്‍ ഗൗനിക്കാതെയുള്ള എടുത്തുചാട്ടം, സ്വയം ഉപദ്രവിക്കാന്‍ ശ്രമിക്കുക, അക്രമം, മോഷണം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. മദ്യം/മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ കാണുന്ന മൂന്ന് ലക്ഷണങ്ങള്‍ ചികിത്സ അത്യാവശ്യമാണെന്ന സൂചനയാണ് നല്‍കുന്നത്.
വ്യക്തിയുമായി ശാന്തമായി സംസാരിക്കുക. അഭിപ്രായങ്ങളും ചോദ്യങ്ങളും ശ്രദ്ധിക്കുക. കാഴ്ചപ്പാടുകള്‍ അറിയുക. പ്രഭാഷണങ്ങളും ഭയപ്പെടുത്തുന്ന തന്ത്രങ്ങളും ഒഴിവാക്കുക. തുടക്കത്തില്‍ രസത്തിനുവേണ്ടിയുള്ള മയക്കുമരുന്ന് ഉപയോഗം അമിതമായ ഉപയോഗമോ ആസക്തിയോ ആയി മാറുകയും അപകടങ്ങള്‍, നിയമപരമായ പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുകയും ചെയ്യും എന്ന് പറഞ്ഞുമനസ്സിലാക്കുക. ആരോഗ്യത്തെയും രൂപത്തെയും കായികശേഷിയെയും മയക്കുമരുന്ന് ഉപയോഗം എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് ഊന്നിപ്പറയുക.