കൊച്ചിയെ ക‌ടത്തിവെട്ടി കോട്ടയം, രാസലഹരിയടക്കം ജില്ലയിലേക്ക് എത്തിക്കുന്നതിൽ മുന്നിൽ പെൺക്കുട്ടികൾ,ലഹരിക്കടത്ത് സംഘം ലക്ഷ്യമിടുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺക്കുട്ടികളെ, ഇക്കൊല്ലം രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നാം സ്ഥാനത്ത് കോട്ടയം, ലഹരിയുമായി പിടിയിലായത് എട്ട് പെൺക്കുട്ടികൾ, ഒറ്റയടിയ്ക്ക് ലക്ഷങ്ങള്‍ കിട്ടുന്നത് യുവാക്കളെ ആകർഷിക്കുന്നു

Spread the love

കോട്ടയം: ലഹരി കച്ചവടത്തിന്റെ ഏറ്റവും വലിയ ഹബായി കണ്ടിരുന്ന കൊച്ചിയെ കടത്തിവെട്ടി കോട്ടയം. എം.ഡി.എം.എ. മുതല്‍ കഞ്ചാവു വരെ ജില്ലയിലേക്ക് എത്തുന്നുവെന്ന് കണ്ടെത്തി.

എറണാകളും ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലേക്ക് ലഹരി എത്തിക്കുന്നത് കോട്ടയം വഴിയാണ്. പെൺക്കുട്ടികളെയാണ് ലഹരി കടത്ത് സംഘം ഇതിനായി ഉപയോ​ഗിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺക്കുട്ടികളാണ് ലഹരിക്ക‌ടത്ത് സംഘത്തിന്റെ ടാർ​ഗറ്റ്.

പെൺക്കുട്ടികളെ ക്യാരിയർമാരായി ഉപയോ​ഗിക്കുന്നത് പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാനുള്ള നീക്കമാണ്. ഇത്തരക്കാരെ കണ്ടുപിടിക്കാൻ മാർ​ഗങ്ങൾ ഇല്ല, കണ്ടുപിടിക്കുന്നത് തന്നെ ചുരുക്കം ചിലരെ മാത്രം. സ്കൂൾ കുട്ടികൾ പോലും ലഹരിക്കടത്ത് സംഘത്തിന്റെ അടിമകളായി എന്നാണ് പോലീസും എക്സൈസ് ഉദ്യോ​ഗസ്ഥരും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാടിനു പുറമെ അതിഥി തൊഴിലാളകള്‍ ഒഡിഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ വലിയ തോതില്‍ കഞ്ചാവ് എത്തിക്കുന്നുണ്ട്. സമീപ ദിവസങ്ങളില്‍ കുമരകത്ത് ഉള്‍പ്പെടെ വന്‍ കഞ്ചാവുവേട്ട നടന്നിരുന്നു. വസം 50 കിലോയിലേറെ കഞ്ചാവ് ജില്ലയില്‍ വിറ്റഴിക്കുന്നുണ്ടെന്നാണ് വിവരം. എറണാകളും ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലേക്ക് ലഹരി എത്തിക്കുന്നത് കോട്ടയം വഴിയാണ്.

പോലീസ്-എക്‌സൈസ് പരിശോധന നിയന്ത്രമങ്ങളില്ലാതെ നടക്കുമ്പോഴും ജില്ലയിലേക്ക് ലഹരിമരുന്നിന്റെ ഒഴുക്കിന് കുറവില്ല. കൊള്ളയും ക്വട്ടേഷനുമായി നടന്നാല്‍ അകത്ത് പോകുമെന്ന് ഉറപ്പിച്ച ഗുണ്ടകളും അനുയായികളുമാണ് യഥേഷ്ടം ലഹരിക്കച്ചവടം നടത്തുന്നത്.

ഒറ്റയടിയ്ക്ക് ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നതും ഇതിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നു. ജില്ലയില്‍ ഇക്കൊല്ലം രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നു കേസുകളില്‍ എട്ടു പേര്‍ യുവതികളാണ്. പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശീകരിച്ചു മയക്കുമരുന്നിന് അടിമകളാക്കിയ ശേഷം ലഹരി ക്യാരിയര്‍മാരായി ഉപയോഗിക്കുന്ന സംഭവങ്ങളും വര്‍ധിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

മൂന്ന് വര്‍ഷത്തിനിടെ ജില്ലയില്‍ ലഹരിമരുന്ന് കേസുകളില്‍ അറസ്റ്റിലായവരില്‍ 95 ശതമാനം പേരും 30 വയസില്‍ താഴെയുള്ളവരാണെന്നാണ് ഞെട്ടിക്കുന്ന വിവരം.മലയോരമേഖലയിലും ടൂറിസം ഗ്രാമമായ കുമരകം കേന്ദ്രീകരിച്ചും കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചു.

പച്ചക്കറി ലോറികളിലും ആഡംബര വാഹനങ്ങളിലുമാണു കഞ്ചാവ് കടത്ത് കൂടുതൽ നടക്കുന്നത്. ബ്രൗണ്‍ഷുഗര്‍, എല്‍.എസ്.ഡി. തുടങ്ങിയ ലഹരി വസ്തുക്കളും യഥേഷ്ടം ലഭ്യമാണ്. ഇതിന് പുറമെയാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയും ജില്ലയിലേക്ക് എത്തുന്നത്.

ഇക്കൊല്ലം എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത 70 മയക്കുമരുന്നു കേസുകളില്‍ കേസുകളില്‍ 45 എണ്ണവും കോട്ടയം ജില്ലയിലാണ്. രണ്ടാം സ്ഥാനത്ത് എറണാകുളവും.

കഞ്ചാവു മുതല്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള വിവിധയിനം രാസലഹരിവരെ ജില്ലയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നാണ് എക്‌സൈ്, പോലീസ് അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. നഴ്‌സിങ് പഠിക്കാനായി ബംഗളുരുവിലേക്കു പോയ ചങ്ങനാശേരി സ്വദേശിയായ വര്‍ഷ 485 ഗ്രാം എം.ഡി.എം.എയുമായി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന്റെ പിടിയിലായത് ജില്ലയെ ഞെട്ടിച്ചിരുന്നു.

നഴ്സിങ് വിദ്യാര്‍ത്ഥിനി എം.ഡിഎം.എയുമായി കോട്ടയത്ത് എത്തിയശേഷം ഇവിടെനിന്നു തലയോലപ്പറമ്പിലെത്തി സുഹൃത്തുക്കളോടൊപ്പം ലഹരിമരുന്ന് കൈമാറാന്‍ വരുന്നതിനിടെയാണു പിടിയിലായത്.

ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, കോട്ടയം സ്വദേശി ഇജാസ് എന്നിവരോടൊപ്പം വര്‍ഷ ലഹരി കൈമാറാന്‍ കൊച്ചിയിലേക്കു പോകുന്നതിനിടെയാണ് പിടിയിലാകുന്നത്. ഏറ്റുമാനൂര്‍, അതിരമ്പുഴ, ചിങ്ങവനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വ്യാപകമായി വിറ്റഴിക്കുന്നത്.