കൃഷി ലാഭത്തിലല്ല, കഞ്ചാവ് നടാൻ അനുവദിക്കണം; കഞ്ചാവിന് മാര്‍ക്കറ്റില്‍ നല്ല വില കിട്ടുന്നുണ്ട്; അതുകൊണ്ട് രണ്ട് ഏക്കര്‍ ഭൂമിയില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുവദിക്കണം; മറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ മൗനം സമ്മതമെന്ന് കരുതും; ജില്ലാഭരണകൂടത്തിന് അപേക്ഷ നൽകി കർഷകൻ
സ്വന്തം ലേഖകൻ
മുംബൈ : കൃഷിയിടത്തിൽ കഞ്ചാവ് ചെടികൾ വളർത്താൻ അനുമതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുള്ള അനിൽ പാട്ടീൽ എന്ന കർഷകൻ. “കാർഷിക ഉൽപന്നങ്ങൾ തുച്ഛമായ വരുമാനം നേടുന്നതിനാൽ, കൃഷി ബുദ്ധിമുട്ടായി മാറുകയാണ്. ഒരു വിളയ്ക്കും കൃഷിയിറക്കുന്നതിനുള്ള ചെലവ് പോലും തിരിച്ചുകിട്ടുന്നില്ല. പഞ്ചസാര ഫാക്ടറികൾക്ക് വിൽക്കുന്ന കരിമ്പിന്റെ കുടിശ്ശിക അടയ്ക്കാനില്ല” അദ്ദേഹം അപേക്ഷയിൽ പറഞ്ഞു.
എന്നാൽ ജില്ലാ ഭരണകൂടം കർഷകന്റെ അപേക്ഷ നേരെ പൊലീസിന് കൈമാറി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള അപേക്ഷ ആണെന്നാണ് ജില്ലാ ഭരണകൂടം പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ചാവിന് മാര്‍ക്കറ്റില്‍ നല്ല വില കിട്ടുന്നുണ്ട്. അതുകൊണ്ട് തന്‍റെ രണ്ട് ഏക്കര്‍ ഭൂമിയില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുവദിക്കണം. കൃഷി ചെയ്യാന്‍ അനുവദിക്കേണ്ട തീയതിയെ കുറിച്ച് പോലും കര്‍ഷകന്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തോട് സപ്തംബര്‍ പതിനഞ്ചോടെ തന്‍റെ കൃഷിഭൂമിയില്‍ കഞ്ചാവ് നട്ടുവളര്‍ത്താനുള്ള അനുമതി തരണം എന്നാണ് ഇയാള്‍ പറയുന്നത്. മറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ മൗനം സമ്മതമെന്ന് കരുതി സപ്തംബര്‍ പതിനാറിന് തന്നെ കൃഷി തുടങ്ങുമെന്നും ഇയാള്‍ പറയുന്നു.
കഞ്ചാവ് കൃഷിയുടെ പേരില്‍ തനിക്കെതിരെ എന്തെങ്കിലും കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഭരണകൂടമായിരിക്കും അതിന് ഉത്തരവാദിയെന്നും ഇയാൾ പറയുന്നു.
കഞ്ചാവ് നട്ടുവളര്‍ത്താനുള്ള പദ്ധതി അയാള്‍ക്കുണ്ട് എങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് നട്ടുവളര്‍ത്തുന്നത് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സോക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം രാജ്യത്ത് നിരോധിതമാണ്.