play-sharp-fill
അച്ഛന്റെ സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെ മുഖം കഴുകാൻ പോയ മകൻ പുഴയില്‍ വീണു മരിച്ചു

അച്ഛന്റെ സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെ മുഖം കഴുകാൻ പോയ മകൻ പുഴയില്‍ വീണു മരിച്ചു

പത്തനംതിട്ട : അച്ഛൻ്റെ സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഇരവിപേരൂരില്‍ പുഴയില്‍വീണ് മരിച്ച യുവാവിന്റെ മൃതദേഹം  അച്ഛന്റെ മൃതദേഹത്തിനൊപ്പം സംസ്കരിച്ചു.

വള്ളംകുളം കുന്നുംപുറത്ത് കെ.ജി. സോമശേഖരൻ നായരുടെ മകൻ പ്രദീപ് നായരുടെ മൃതദേഹമാണ് പുഴയില്‍ നിന്ന് കണ്ടെത്തിയത്. ശനിയാഴ്ച ഹൃദയാഘാതത്താല്‍ മരിച്ച സോമശേഖരൻ നായരുടെ സംസ്‌കാരകാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ ഞായറാഴ്ച കരയോഗത്തില്‍ എത്തിയപ്പോഴാണ് പ്രദീപ് പുഴയില്‍ വീണത്.


കരയോഗം പ്രസിഡന്റുമായി സംസാരിച്ചശേഷം മുഖം കഴുകാനായി ആറ്റിലേക്കുപോയ പ്രദീപിൻ്റെ ഷർട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ വെള്ളത്തിലേക്ക് വീഴുന്നതുകണ്ട് പിടിക്കാൻ ശ്രമിക്കവേ കാല്‍വഴുതി കുത്തൊഴുക്കിലേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുഴിയും ശക്തമായ കുത്തൊഴുക്കും ആയതിനാല്‍ കരയില്‍നിന്നവർക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല.

അഗ്നിരക്ഷാസേന അധികൃതരും ദുരന്തനിവാരണസംഘവും ദിവസങ്ങള്‍ തിരിഞ്ഞിട്ടും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രദീപിനെ കണ്ടെത്താനാകാത്തതിനാല്‍ അച്ഛന്റെ സംസ്‌കാരം ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു.

പിന്നീട് മണിമലയാറ്റിലെ കറ്റോട് ചക്കുകടവിനുസമീപം ബുധനാഴ്ച 11 മണിയോടെയാണു മൃതദേഹം കണ്ടെത്തിയത്. വാർഡുമെമ്ബർ വീനിഷും അനുജനും പോലീസിനെ സഹായിക്കാൻ എത്തിയ സോമനുംകൂടിയാണ് മൃതദേഹം കരയ്‌ക്കടുപ്പിച്ചത്.

പ്രദീപ് വീണ പൂവപ്പുഴയില്‍ നിന്ന് നാലുകിലോമീറ്ററോളം താഴെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവല്ല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.