ഡ്രൈവിങ് ലൈസൻസ്  ; റോഡ് ടെസ്റ്റിനിടെ അപേക്ഷകരുടെ കാഴ്ചശക്തി കൂടി വിലയിരുത്താൻ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

ഡ്രൈവിങ് ലൈസൻസ് ; റോഡ് ടെസ്റ്റിനിടെ അപേക്ഷകരുടെ കാഴ്ചശക്തി കൂടി വിലയിരുത്താൻ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

ലൈസൻസ് ടെസ്റ്റിനൊപ്പം വെഹിക്കിള്‍ ഇൻസ്പെക്ടർമാർ കാഴ്ചയും പരിശോധിക്കും. വ്യാജ നേത്രപരിശോധന സർട്ടിഫിക്കറ്റുകള്‍ വ്യാപകമായതോടെയാണ് നടപടി.

റോഡ് ടെസ്റ്റിനിടെ അപേക്ഷകരുടെ കാഴ്ചശക്തികൂടി വിലയിരുത്താൻ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശംനല്‍കി.

റോഡിലുള്ള വാഹനങ്ങളുടെ നമ്ബർ, എഴുത്തുകള്‍ എന്നിവ നിശ്ചിത അകലത്തില്‍ വെച്ച്‌ ഡ്രൈവർക്ക് വായിക്കാൻ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കും. കാഴ്ച കുറവാണെന്ന് ബോധ്യപ്പെട്ടാല്‍ വീണ്ടും നേത്രപരിശോധന നടത്തും. ഇതിനായി നേത്രപരിശോധനായന്ത്രങ്ങള്‍ വാങ്ങാനും തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർട്ടിഫിക്കറ്റിനൊപ്പം നേത്രപരിശോധനയുടെ കംപ്യൂട്ടറൈസ്ഡ് പരിശോധനാഫലവും നിർബന്ധമാക്കും. പരിശോധിക്കാതെ സർട്ടിഫിക്കറ്റ് നല്‍കിയെന്ന് തെളിഞ്ഞാല്‍ ഡോക്ടർക്കെതിരേ പരാതിപ്പെടാനും മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇടനിലക്കാർ ശേഖരിച്ച്‌ കൊണ്ടുവരുന്ന അപേക്ഷകള്‍ ഒരുമിച്ച്‌ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ഡോക്ടർമാരുമുണ്ട്. ഇവർക്കെതിരേ ഡോക്ടർമാർതന്നെ പരാതിപ്പെട്ടിരുന്നു.

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് എത്തിയ ആളുകളുടെ കണ്ണ് പരിശോധന സർട്ടിഫിക്കറ്റില്‍ തിരിമറി വരുത്തിയ സംഭവങ്ങള്‍ മുമ്ബ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസമാണ്. ലേണേഴ്സ് ടെസ്റ്റ് വിജയിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ ഡ്രൈവിങ് ടെസ്റ്റാണ്. എന്നാല്‍ പല അപേക്ഷകരും കൃത്യമായി 8-ഉം എച്ചും പരിശീലിക്കാൻ പറ്റാതെ കാലാവധി നീണ്ടുപോകും. ഇങ്ങനെ പോയവരുടെ കണ്ണ് പരിശോധനയുടെ കാലാവധി തീരും.

ആറുമാസം കഴിഞ്ഞാല്‍ പുതിയ കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് ചട്ടം. എന്നാല്‍, പുതിയതിന് അപേക്ഷിക്കാതെ കാലാവധികഴിഞ്ഞ ഈ സർട്ടിഫിക്കറ്റുകളില്‍ തിരിമറി നടത്തിയതിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയത്. ലേണേഴ്സ് ടെസ്റ്റിനുള്ള അപേക്ഷയോടൊപ്പം നല്‍കിയ മെഡിക്കല്‍ സർട്ടിഫിക്കറ്റ് അപ്പോള്‍ത്തന്നെ കംപ്യൂട്ടറില്‍ അപ്ലോഡ് ചെയ്യുകയാണ് പതിവ്.

ഓണ്‍ലൈൻ മുഖേനയാണ് കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയാലും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. വ്യാജമാണെന്ന് തെളിയിക്കാൻ അപേക്ഷകരുടെ സഹായവും ഉണ്ടാവില്ല. ഇത്തരത്തിലുള്ള സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് മുമ്ബ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.