ഡൈയിങ് യൂണിറ്റില്‍ നിന്നുള്ള മലിനജലം ഒഴുകുന്ന ഓവു ചാലില്‍ നിന്ന് വാതകമുയർന്നു; വസ്ത്രനിര്‍മ്മാണ ശാലയില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച്‌ 15 തൊഴിലാളികള്‍ ആശുപത്രിയില്‍; കമ്പനി അടയ്ക്കാൻ നിർദ്ദേശം

Spread the love

പാലക്കാട്: ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച്‌ തൊഴിലാളികള്‍ ആശുപത്രിയില്‍.

പാലക്കാട് കഞ്ചിക്കോട് ഉള്ള സ്വകാര്യ വസ്ത്ര നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
കമ്പനി അടയ്ക്കാൻ നിർദ്ദേശം നല്‍കിയെന്ന് കസബ പോലീസ്.

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന അഗസ്ത്യൻ ടെക്സ്റ്റൈല്‍ കളഴ്സ് എന്ന സ്ഥാപനത്തിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഥാപനത്തില്‍ വിഷ പുക ചോർന്നത്. ഇതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ട 10 തൊഴിലാളികളെ യാക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ പ്രശ്നം കാരണം ഇന്നലെ മറ്റു രണ്ടുപേരെയും. ഇന്ന് രാവിലെ എട്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൈയിങ് യൂണിറ്റില്‍ നിന്നുള്ള മലിനജലം ഒഴുകുന്ന ഓവു ചാലില്‍ നിന്നുമാണ് വാതകമുയർന്നതെന്ന് സ്ഥാപന അധികൃതർ പറയുന്നു.

15 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ മൂന്നുപേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കമ്പനി അടയ്ക്കാൻ നിർദ്ദേശം നല്‍കിയതായി കസബ പോലീസ് അറിയിച്ചു.