play-sharp-fill
മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യ; തനിക്ക് പങ്കില്ലെന്ന് പ്രതി ഡോ. ഇ എ റുവൈസ്.

മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യ; തനിക്ക് പങ്കില്ലെന്ന് പ്രതി ഡോ. ഇ എ റുവൈസ്.

സ്വന്തം ലേഖിക.

കൊച്ചി :സ്ത്രീധന നിരോധന നിയമം അനുസരിച്ച്‌ തനിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ റുവൈസ് വാദിച്ചു. നേരത്തെ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റുവൈസ് സമ‌‌ര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുട‌ര്‍ന്ന് ഇയാള്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

ഡോ. ഷഹ്നയോട് താൻ സ്‌ത്രീധനം ആവശ്യപ്പെട്ടുവെന്ന വാദം ശരിയല്ലെന്നാണ് റുവൈസ് ജാമ്യാപേക്ഷയില്‍ പറയുന്നത്. പി ജി കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നാണ് താൻ പറഞ്ഞത്. എന്നാല്‍ ഷഹ്നയ്ക്ക് അത് സമ്മതമല്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡോ.വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാര നടപടിയായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ റുവൈസ് ആരോപിക്കുന്നു.

 

പൊലീസ് അറസ്റ്റ് ചെയ്തതിനാല്‍ തന്റെ കക്ഷിയെ കോളേജില്‍ നിന്ന് പുറത്താക്കിയെന്ന് റുവൈസിന്റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. മരിച്ച പെണ്‍കുട്ടിയും സമര്‍ത്ഥയായിരുന്നുവെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് പി ഗോപിനാഥ് മറുപടി നല്‍കിയത്.

 

ഒരു കാരണവശാലും സ്‌ത്രീധനം ആവശ്യപ്പെടാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. റുവൈസിന്റെ ജാമ്യാപേക്ഷ ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.