
കോട്ടയം : ജില്ലയിലെ ഗാർഹിക അതിക്രമക്കേസുകളിൽ വൻ വർധന. ജില്ലയിൽ റിപ്പോർട്ട് ചെയ്തതിൽ അമ്മായിയമ്മ മരുമകളെ കടിച്ചതു മുതൽ വിദേശത്തുള്ള മരുമകളുടെ പണം ഉപയോഗിച്ചു നിർമിച്ച വീട്ടിൽ നിന്ന് മരുമകളെ ഇറക്കിവിട്ട കേസുകൾ വരെ.
ജില്ലാ വനിതാ സംരക്ഷണ ഓഫീസിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തതു 429 ഗാർഹിക അതിക്രമക്കേസുകളാണ് 2022-ൽ ഇത് 288ഉം 2023-ൽ 351ഉം ആയിരുന്നു.
ഈ വർഷം മേയ് വരെ 201 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഗാർഹിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾ തയാറാകുന്നതു കൊണ്ടാണ് കേസുകളുടെ എണ്ണവും കൂടുന്നതെന്നു ജില്ലാ വനിതാ സംരക്ഷണ ഓഫിസർ വി.എസ്.ലൈജു പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവ് ഉൾപ്പെടെയുള്ള മറ്റു കുടുംബാംഗങ്ങൾ മദ്യപിച്ച് സ്ത്രീ കൾക്കു നേരെ നടത്തുന്ന ഗാർഹിക അതിക്രമങ്ങളാണ് ജില്ലയിൽ കൂടുതൽ, വിവാഹേതര ബന്ധങ്ങൾ മൂലമുള്ള ഗാർഹിക അതിക്രമങ്ങളും കൂടുതലാണ്. സ്ത്രീധനം ആവശ്യപ്പെ ആവശ്യപ്പെട്ടുകൊണ്ടുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും 35 മുതൽ 45 വയസ്സുവരെയുള്ള സ്ത്രീകളാണ് അതിക്രമങ്ങൾക്ക് കൂടുതലായി ഇരകളാകുന്നതെന്നും ലൈജു പറഞ്ഞു.
അമ്മമാരുടെ നേരെ നടക്കുന്ന ഗാർഹിക അതിക്രമങ്ങൾക്കെതിരെ മക്കൾ ശബ്ദം ഉയർത്തുന്നുണ്ട്. വീട്ടിലെ അതിക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് തെളിവായി കുട്ടികൾ കാണിക്കാറു ണ്ടെന്നും ലൈജു പറഞ്ഞു.
വീട്ടിൽ ഇത്തരം ഗാർഹിക പീഡനങ്ങൾ നേരിടുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന നിയമസഹായ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്
പാലായിലുള്ള കരൂർ റൂറൽ ഡവ ലപ്മെന്റ് സൊസൈറ്റി,തലയോലപ്പറമ്പ് ജവാഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ ആൻഡ് പബ്ലിക് കോഓപ്പറേഷൻ സെൻ്റർ, കല്ലറയിലെ ഗവ. മഹിളാ മന്ദിരം, കലക്ടറേറ്റിലെ വനിതാ സംരക്ഷണ ഓഫിസ് എന്നിവിടങ്ങളിൽ ഗാർഹിക അതിക്രമങ്ങൾ നേരിടുന്ന സ്ത്രീ കൾക്കു നിയമസഹായം നൽകുന്നുണ്ട്.
പുനരധിവാസം ആവശ്യമായ സ്ത്രീകൾക്കു മുണ്ടക്കയത്തുള്ള അസീസി ഡിവി ഷെൽട്ടർ ഹോമിലും കല്ലറയിലുള്ള ഗവ. മഹിളാ മന്ദിരത്തിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.(സ്ത്രീ കൾക്ക് ഇവിടെ തൊഴിൽ പരിശീലനവും നൽകുന്നുണ്ട്. അമ്മമാരോടൊപ്പം മക്കളെയും ഇവിടെ താമസിപ്പിക്കും കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ചുമതലയിലായിരിക്കും നടക്കുക.