കോട്ടയം നഗരസഭാ മുൻ ചെയർമാൻ പി ജെ വർഗീസടക്കം ഏഴ് പേരെ കടിച്ച തെരുവ് നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ആശങ്കയിലായി നാട്ടുകാരും വ്യാപാരികളും

Spread the love

കോട്ടയം : നഗരത്തിൽ ഇന്നലെ മുൻ നഗരസഭാ ചെയർമാൻ പി ജെ വർഗീസ് അടക്കം ഏഴുപേരെ കടിച്ച തെരുവ് നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല വെറ്റിനറി ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിലാണ് നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.

ഇന്ന് നടത്തിയ പരിശോധനയിലെ ഫലം പോസിറ്റീവ് ആണെന്നും, ഒരു പരിശോധന കൂടി നടത്താൻ ഉണ്ടെന്നും അതിൻ്റെ റിസൾട്ട് നാളെയെ കിട്ടുകയുള്ളൂ എന്നും വെറ്റിനറി ഓഫീസർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

അലഞ്ഞുതിരിഞ്ഞു നടന്ന നായ കടിച്ചത് മുൻ നഗരസഭാ ചെയർമാൻ പി ജെ വർഗീസും, റിട്ട. ഫയർ ഓഫീസറുമടക്കം ഏഴ് പേരെയാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളത്ത് നിന്ന് തൊടുപുഴയിലെ ഭാര്യവീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ യുവാവിനും പട്ടിയുടെ കടിയേറ്റിരുന്നു

നഗരസഭാ അധികൃതരും എബിസി സെൻ്റർ ജീവനക്കാരുമെത്തി പിടികൂടിയ നായ ചത്തതോടെ കടിയേറ്റവരും നാട്ടുകാരും ആശങ്കയിലായിരുന്നു. ഇതോടെയാണ് നായയെ തിരുവല്ലയിലെ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്.

ഈ നായ മറ്റു നായ്ക്കളെ കടിച്ചിട്ടുണ്ടോയെന്ന സംശയവും ഉണ്ട്. അങ്ങനെയെങ്കിൽ നഗരത്തിലെ മറ്റു നായകൾക്കും പേ വിഷബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കോട്ടയം നഗരസഭയുടെ മുൻ ചെയർമാൻ പി ജെ വർഗീസ് , കാണക്കാരി സ്വദേശിയും റിട്ട ജില്ലാ ഫയർ ഓഫീസറുമായ വർഗീസ് , ടി ബി റോഡിലെ വിജെ ഫുട് വെയറിലെ ജീവനക്കാരൻ ഷംനാസ്, പത്തനാട് സ്വദേശി സാജൻ ജേക്കബ്, പനച്ചിക്കാട് സ്വദേശി സിബി തോമസ്, തെള്ളകം സ്വദേശി രാമചന്ദ്രൻ, കായംകുളം സ്വദേശി മിഥുൻ ബാബു എന്നിവരടക്കം ഏഴ് പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിൽ മിഥുൻ ബാബു തൊടുപുഴയിലെ ഭാര്യ വീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് ഇറങ്ങിയതായിരുന്നു.

മാർക്കറ്റ് റോഡിൽ നിന്നും വഴിയാത്രക്കാരെ ആക്രമിച്ച നായ ടി ബി റോഡ് വഴി കെഎസ്ആർടിസി ഭാഗത്തേക്ക് ഓടുകയായിരുന്നു. ഓടിയ വഴി കണ്ണിൽ കണ്ടവരെയെല്ലാം നായ ആക്രമിക്കുകയായിരുന്നു..