മെഡിക്കല്‍ കോളജില്‍ വീട്ടമ്മയ്ക്കു ശസ്ത്രക്രിയ നടത്താന്‍ മൂവായിരം രൂപ ; കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായ ഡോക്‌ടർ ഷെറി ഐസക്കിന് സസ്‌പെൻഷൻ

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: തൃശൂരില്‍ കൈക്കൂലിക്കേസില്‍ പിടിയിലായ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടര്‍ ഷെറി ഐസക്കിന് സസ്പെന്‍ഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സസ്പെന്‍ഡ് ചെയ്തത്.

തൃശൂര്‍ ഓട്ടുപ്പാറയില്‍ സ്വകാര്യ പ്രാക്ടിസിനിടെയായിരുന്നു കൈക്കൂലി വാങ്ങിയത്. മെഡിക്കല്‍ കോളജില്‍ വീട്ടമ്മയ്ക്കു ശസ്ത്രക്രിയ നടത്താന്‍ മൂവായിരം രൂപയാണ് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലന്‍സിന് പരാതി നല്‍കിയ ഭര്‍ത്താവിന്റെ മൊഴിപ്രകാരമായിരുന്നു നടപടി. ഡോക്ടറുടെ വീട്ടില്‍ നിന്ന് പതിനഞ്ചു ലക്ഷം രൂപയും വിജിലന്‍സ് കണ്ടെടുത്തിരുന്നു. ഡോക്ടറുടെ സ്വത്തിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.

ഇതിനു പുറമെ, വിജിലന്‍സിന്റെ സ്പെഷല്‍ സെല്ലും സമഗ്രമായി അന്വേഷിക്കും. തൃശൂര്‍ വിജിലന്‍സ് കോടതി, ഡോക്ടറെ രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തിരുന്നു. എറണാകുളം സ്വദേശിയാണ് അസിസ്റ്റന്റ് പ്രഫസര്‍ കൂടിയായ ഡോക്ടര്‍ ഷെറി ഐസക്.