
സ്വന്തം ലേഖിക
കാസർഗോഡ്: ശസ്ത്രക്രിയ നിര്‍ദേശിച്ച രോഗിയില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങി അറസ്റ്റിലായ ഡോക്ടറെ സസ്‍പെൻഡ് ചെയ്തു.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രി അനസ്തെറ്റിസ്റ്റ് ഡോ. വെങ്കിടഗിരിയെ ആണ് സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ മൂന്നിനാണ് ഡോക്ടര്‍ വിജിലൻസിന്റെ പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റിലായിട്ടും ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകാതിരുന്നത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ശേഷം അറസ്റ്റിലായി ഒമ്പത് ദിവസത്തിനുശേഷം വെള്ളിയാഴ്ചയാണ് ഡോക്ടറെ അധികൃതര്‍ സസസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
തലശ്ശേരി വിജിലൻസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടര്‍ന്ന്, ഡോ. വെങ്കിടഗിരി ഇപ്പോൾ ജയിലിലാണ്. ഉടൻ തന്നെ വിജിലൻസ് ഡിവൈ.എസ്.പി വിശ്വംഭരൻ സസ്പെൻഷന് ശിപാര്‍ശ ചെയ്തിരുന്നു. മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്കെതിരെ വിജിലൻസ് എടുക്കുന്ന കേസുകളില്‍ അറസ്റ്റിലായി ഏതാനും മണിക്കൂറുകള്‍ക്കകം ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുന്നതാണ് പതിവ്.