മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങൾക്ക് പിടിവീഴും;  വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയോരങ്ങളോട് ചേർന്നുള്ള വനമേഖലകളിലും മാലിന്യം വലിച്ചെറിഞ്ഞാൽ വാഹനങ്ങൾ പിടിച്ചെടുക്കും; തിരികെ ലഭിക്കുക കോടതി ഉത്തരവിൽ മാത്രം; തീരുമാനം  തദ്ദേശ വകുപ്പിന്റെ ഉന്നതതല യോ​ഗത്തിൽ

മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങൾക്ക് പിടിവീഴും; വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയോരങ്ങളോട് ചേർന്നുള്ള വനമേഖലകളിലും മാലിന്യം വലിച്ചെറിഞ്ഞാൽ വാഹനങ്ങൾ പിടിച്ചെടുക്കും; തിരികെ ലഭിക്കുക കോടതി ഉത്തരവിൽ മാത്രം; തീരുമാനം തദ്ദേശ വകുപ്പിന്റെ ഉന്നതതല യോ​ഗത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയോരങ്ങളോട് ചേർന്നുള്ള വനമേഖലകളിലും മാലിന്യം വലിച്ചെറിയാൻ ഉപയോ​ഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പിന്നീട് വാഹനങ്ങൾ വിട്ടുകൊടുക്കൂ. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ വകുപ്പിന്റെ ഉന്നതതല യോ​ഗത്തിലാണ് തീരുമാനം.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും അതിനോട് ചേർന്നുള്ള സ്ഥലത്തും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർ, പാതയോരങ്ങളോട് ചേർന്നുള്ള കാടുകളിലും മറ്റും മാലിന്യം തള്ളുന്നവർ, യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചശേഷം പ്ലാസ്റ്റിക് കവറുകളും പ്ലേറ്റുകളും ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്നവർ തുടങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം വാഹനങ്ങൾ ആവശ്യമെങ്കിൽ പിടിച്ചെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. വാഹനങ്ങൾ പിടിച്ചെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് നേരത്തെ ഡിജിപിയും വ്യക്തമാക്കിയിരുന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള പൊലീസുകാരടക്കം അം​ഗമായ ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെ ഉപയോ​ഗിച്ചാകും ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുക.