‘പരാതിക്കാരി സിപിഎം ഉന്നത നേതാവിന്റെ അടുത്തബന്ധു; രാത്രി ഫ്ലാറ്റിന്റെ ഡോറുകള്‍ കുത്തിത്തുറന്നാണ് പോലീസ് അകത്തുകയറിയത്’; അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമെന്ന ആരോപണവുമായി ‘അഭിലാഷം’ സംവിധായകൻ ഷംസുദ്ധീൻ

Spread the love

കൊച്ചി: നിർമ്മാതാവിന്റെ പരാതിയില്‍ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമെന്ന ആരോപണവുമായി ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ.

video
play-sharp-fill

സിപിഎം ഉന്നത നേതാവിന്റെ അടുത്ത ബന്ധുവായ പരാതിക്കാരി ചെലുത്തിയ സമ്മർദ്ദം കാരണമാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ തന്നെ അറസ്റ്റ് ചെയ്തതെന്ന് ഷംസുദ്ദീൻ പറഞ്ഞു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ ഹില്‍പാലസ് എസ് എച്ച്‌ ഒ യെ നേരിട്ട് വിളിച്ച്‌ വരുത്തിയ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി അറസ്റ്റിന് പിന്നിലെ അനാവശ്യ തിടുക്കത്തെ രൂക്ഷമായി വിമർശിച്ചു.

“ഞാൻ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് രണ്ട് ദിവസങ്ങളായി നടക്കുന്നത്. എഫ്‌ഐആർ ഇട്ടതുമുതല്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല.
മാധ്യമങ്ങളിലൂടെയാണ് ഞാൻ ഇങ്ങനെയൊരു കേസുള്ള കാര്യം അറിയുന്നത്. രാത്രി പത്ത് മണിയോട് കൂടിയാണ് എന്റെ ഫ്ലാറ്റിന്റെ ഡോറുകള്‍ രണ്ടും കുത്തിത്തുറന്ന് അകത്ത് കയറിയിട്ടാണ് ഒരു സംഘം പോലീസുകാർ എന്നെ അറസ്റ്റ് ചെയ്യുന്നത്. ഇന്നലെയാണ് ജാമ്യം കിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒത്തുതീർപ്പില്‍ മുന്നേതന്നെ അവസാനിച്ച ഒരു കേസായിരുന്നു ഇത്. പാനഞ്ചോളം ടെക്‌നീഷ്യൻസിന്റെ പ്രതിഫലം ഇനിയും കിട്ടാനുണ്ട്, ആർട്ടിസ്റ്റുകളുടെയും കിട്ടാനുണ്ട്. നിർമ്മാതാക്കളില്‍ ഒരാളായ ആൻ സരിഗ അത്യാവശ്യം രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തില്‍ നിന്നാണ് . അങ്ങനെയൊരു രാഷ്ട്രീയ ബന്ധം ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം.” ഷംസുദ്ധീൻ പറഞ്ഞു.