ദിലീപിനുമേൽ കുരുക്ക് മുറുകുന്നു!! ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിൽ നടനെതിരെ പുതിയ കുറ്റം; ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ പുതിയ കുറ്റം.
ദിലീപീനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി
പരി​ഗണിക്കാനിരിക്കെയാണ് കേസില്‍ പുതിയ വഴിത്തിരിവ്.

നേരത്തെ ചുമത്തിയ വകുപ്പുകള്‍ക്ക് മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ഇക്കാര്യം ഹൈക്കോടതിയേയും അറിയിക്കും.കേസില്‍ 302 ഐപിസി കൊലപാതകശ്രമം പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി 12-ബി(1)ഐപിസി പ്രകാരമുള്ള ഗൂഢാലോചന നടന്നതായി കാണുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ 120-ബി(1)ഐപിസിയോടൊപ്പം 302 ഐപിസി (120 ബി ഓഫ് 302 ഐപിസി) എന്ന് മാറ്റം വരുത്തി പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തി വരുന്നെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെയും പരാതിക്കാരനായ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ ബൈജു പൗലോസിന്റെയും മൊഴി എടുത്തതിന് പിന്നാലെയാണ് വകുപ്പുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

കേസിലെ ദിലീപടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി‌ ഹൈക്കോടതി പരി​ഗണിക്കും.ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ദിലീപിനൊപ്പം സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,സുഹൃത്ത് ശരത് അടക്കമുളള പ്രതികള്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.