video
play-sharp-fill

ദിലീപിന്റെ സിനിമാ ജീവിതം തകര്‍ച്ചയിലേക്കോ? കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നടന്ന സിനിമ ജീവിതത്തില്‍ ഒരു ഹിറ്റ് പോലും ഉണ്ടായിട്ടില്ല; കേസ്, കോടതി, വിചാരണയിലൂടെ നീങ്ങുന്ന കുടുംബജീവിതത്തില്‍ താളപ്പിഴകളും സംഭവിച്ചതോടെ മാനസികസമ്മര്‍ദ്ദവും കൂടി; ജനപ്രിയൻ ഫീല്‍ഡ് ഔട്ട് ആകുമെന്ന ഭയത്തിൽ ആരാധകർ

ദിലീപിന്റെ സിനിമാ ജീവിതം തകര്‍ച്ചയിലേക്കോ? കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നടന്ന സിനിമ ജീവിതത്തില്‍ ഒരു ഹിറ്റ് പോലും ഉണ്ടായിട്ടില്ല; കേസ്, കോടതി, വിചാരണയിലൂടെ നീങ്ങുന്ന കുടുംബജീവിതത്തില്‍ താളപ്പിഴകളും സംഭവിച്ചതോടെ മാനസികസമ്മര്‍ദ്ദവും കൂടി; ജനപ്രിയൻ ഫീല്‍ഡ് ഔട്ട് ആകുമെന്ന ഭയത്തിൽ ആരാധകർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങൾ.കേസില്‍ ഉള്‍പ്പെട്ട നടന്‍ ദിലീപിന്റെ സിനിമാ ജീവിതം വന്‍ തകര്‍ച്ചയിലേക്കാണ് കടക്കുന്നുവെന്ന ഭയത്തിൽ ആരാധകർ. നിലവിൽ സിനിമകളുടെ പ്രമോഷന്‍ പരിപാടികളിലും പങ്കെടുക്കാന്‍ ദിലീപിന് സാധിക്കുന്നില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

അതിയായ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നും ഈ രീതിയില്‍ പോയാല്‍ ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ അഭിനയരംഗത്ത് നിന്നും നടന്‍ ഫീല്‍ഡ് ഔട്ട് ആകുമെന്നുമാണ് മലയാള ചലച്ചിത്ര മേഖലയില്‍ ഉയരുന്ന ആശങ്ക. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നടന്ന സിനിമ ജീവിതത്തില്‍ ഒരു ഹിറ്റ് പോലും ഉണ്ടായിട്ടില്ലെന്നും ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള ദിലീപ് കേസില്‍ അറസ്റ്റിലായതിനുശേഷം പുറത്തിറങ്ങിയ രാമലീലക്കുശേഷം മറ്റൊരു ചിത്രവും ഹിറ്റ് ചാറ്റില്‍ ഇടം പിടിച്ചിട്ടില്ല. രാമലീലയ്ക്ക് പിന്നാലെ ദിലീപ് അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രങ്ങള്‍ തീയറ്ററുകളില്‍ പരാജയം അടയുകയോ ശരാശരി നിലവാരം കാഴ്ച വയ്ക്കുകയോ ചെയ്തപ്പോള്‍ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളും പരാജയമടയുകയായിരുന്നു.

അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയ്ക്കുശേഷം ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രം കമ്മാരസംഭവമാണ്. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം പക്ഷേ ബോക്സ് ഓഫീസില്‍ ശരാശരി നിലവാരം മാത്രമേ പുലര്‍ത്തിയുള്ളു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍ ആയതിന് പിന്നാലെയാണ് ചിത്രത്തിന്‍്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചിത്രത്തില്‍ സ്ത്രീയെ വില്ലന്‍ കഥാപാത്രമാക്കിയതും ശ്രദ്ധ നേടിയിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ഡയലോഗുകള്‍ വിമര്‍ശനങ്ങളും ക്ഷണിച്ചു വരുത്തിയിരുന്നു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീലാണ് അതിനുശേഷം ദിലീപിന്റേതായി പുറത്തിറങ്ങിയത്. മമത, അജു വര്‍ഗീസ്, സിദ്ദിഖ് തുടങ്ങി ദിലീപിന്റെ അടുപ്പക്കാര്‍ അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ഇതില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിനും ബോക്സ് ഓഫീസില്‍ ശരാശരി നിലവാരം പുലര്‍ത്താന്‍ വേണ്ടി മാത്രമേ സാധിച്ചുള്ളൂ. അതിനു പിന്നാലെ പുറത്തിറങ്ങിയ ശുഭരാത്രി പരാജയമായപ്പോള്‍ തമിഴ് അര്‍ജുന്‍ ദിലീപിനൊപ്പം മുഖ്യ വേഷത്തില്‍ അഭിനയിച്ച ജാക്ക് ഡാനിയേലും ബോക്സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. 2019 അവസാനം പുറത്തിറങ്ങിയ ചിത്രം മൈ സാന്‍്റയാണ് പ്രേക്ഷകരുടെ മുന്നില്‍ പരാജയം അടയാനായിരുന്നു ഈ ചിത്രത്തിന്‍്റെയും വിധി.

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്ത് 2020 സജീവമായി നില്‍ക്കുന്ന സമയത്തും ദിലീപ് അത്തരം നീക്കങ്ങളൊന്നും നടത്തിയില്ല. അതിനിടെ നാദിര്‍ഷ സംവിധാനം ചെയ്തു ദിലീപ് നിര്‍മ്മിച്ച്‌ മുഖ്യ വേഷത്തില്‍ അഭിനയിച്ച കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രം ഒടിടി യില്‍ എത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്തവര്‍ഷം അതായത് 2021ല്‍ ചിത്രം തീയറ്ററുകളില്‍ എത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ വിജയമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

കേശു ഈ വീടിന്‍്റെ നാഥന്‍ എന്ന ചിത്രവും സ്വന്തം സഹോദരന്‍ അനൂപ് സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം എന്ന ചിത്രവും ദിലീപിന്‍്റെ നേതൃത്വത്തിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിച്ചത്. യേശു ഈ വീടിന്‍റെ നാഥന്‍ എന്ന ചിത്രം പരാജയമായത് പോലെ തട്ടാശ്ശേരി കൂട്ടവും ബോക്സ് ഓഫീസില്‍ ഓളങ്ങള്‍ ഉണ്ടാക്കാതെ കടന്നുപോകുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ ഈ അഞ്ചു വര്‍ഷത്തിനിടയില്‍ മലയാള സിനിമ രംഗത്ത് പ്രമുഖ സാന്നിധ്യം ഉറപ്പിക്കുവാന്‍ ജനപ്രിയ നടന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ദിലീപിന്‍്റെ അഭാവത്തില്‍ മറ്റു പ്രമുഖ താരങ്ങള്‍ മുന്നേറുകയും ചെയ്തിട്ടുണ്ട്. കേസും കുടുംബജീവിതത്തില്‍ ഉണ്ടായ താളപ്പഴകളും ദിലീപിന്‍്റെ സിനിമ ജീവിതത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്നാണ് മലയാള സിനിമ രംഗത്തെ അടക്കം പറച്ചില്‍.

അതേസമയം നടിയുടെ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാവില്ലെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. വിചാരണ നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, എന്താണിതിനു കാരണമെന്നും ആരാഞ്ഞു. വിചാരണയാരംഭിക്കാന്‍ കഴിഞ്ഞ 31 വരെയാണു സുപ്രീം കോടതി സമയമനുവദിച്ചത്. സാക്ഷികളെ വീണ്ടും വിസ്തരിക്കുംതോറും ഇരുഭാഗത്തുനിന്നും പുതിയ ഹര്‍ജികള്‍ വരുന്ന സാഹചര്യത്തിലാണു സുപ്രീം കോടതിയുടെ ഇടപെടല്‍.

പ്രോസിക്യൂഷനെ വിമര്‍ശിച്ച കോടതി, പുതുതായി 41 സാക്ഷികളെ വിസ്തരിക്കുന്നതിന്റെ കാരണം ചോദിച്ചു. തുടര്‍ന്ന്, കേസിലെ പ്രതി നടന്‍ ദിലീപിന്‍്റെ ഹര്‍ജി പരിഗണിക്കുന്നതു 17-ലേക്കു മാറ്റിയിരിക്കുകയാണ്. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണു ദിലീപിന്റെ ഹര്‍ജി.സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തുകയാണെന്നു ദിലീപിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിലുള്ള എതിര്‍പ്പ് രേഖാമൂലം നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം.

ദിലീപ് – റാഫി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥന്‍ ആണ് ദിലീപും ആരാധകരും ഇനി പ്രതീക്ഷ വയ്ക്കുന്ന ചിത്രം. ഈ ചിത്രത്തിന്‍്റെ ജയപരാജയങ്ങളെ ആശ്രയിച്ചിരിക്കും അഭിനയരംഗത്ത് ദിലീപിന്‍്റെ നിലനില്‍പ്പ്. ഇതിനിടയില്‍ കോടതിയില്‍ നിന്ന് കേസില്‍ പ്രതികൂലമായ നടപടിക്രമങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ അതും ജനപ്രിയ നായകന്‍്റെ സിനിമ ജീവിതത്തിന് മങ്ങലേല്‍പ്പിച്ചേക്കും. അതൊരുപക്ഷേ അഭിനയ ജീവിതത്തിന് അന്ത്യം കുറിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്നും ദിലീപ് ആരാധകര്‍ കരുതുന്നു.