ഞാനിപ്പോള്‍ ജയിലിലാണ് ഉള്ളത്; ജീവപര്യന്തം ആക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്; പക്ഷേ കൊലക്കുറ്റത്തിന് തൂക്കിക്കൊല്ലാനാണ് വിധിച്ചത്; വിമർശിച്ചവർക്ക് എതിരെ പരിഹാസ വീഡിയോയുമായി മനാഫ്

Spread the love

ധർമസ്ഥലയിലെ വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന് വാർത്തകള്‍ക്ക് പിന്നാലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്ത മനാഫ് ഒളിവിലാണെന്നും  ചില വാർത്തകള്‍ വന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ മനാഫ് . തന്റെ സോഷ്യൽ മീഡിയ പേജിൽ വീഡിയോ ഇട്ടു കൊണ്ടുതന്നെ യാണ് മനാഫ് പ്രതികരിച്ചിട്ടിക്കുന്നത്

ഞാനിപ്പോള്‍ ജയിലിലാണ് ഉള്ളത്. കുറച്ചുദിവസങ്ങളായി ഒരേ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നെ ജയിലിലാക്കാൻ വേണ്ടി കേരളത്തില്‍ ഇപ്പോള്‍ കുറച്ച്‌ മാധ്യമങ്ങൾ ഇറങ്ങിയിട്ടുണ്ട്. ജീവപര്യന്തം ആക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. പക്ഷേ കൊലക്കുറ്റത്തിന് തൂക്കിക്കൊല്ലാനാണ് വിധിച്ചത്. ഇപ്പോള്‍ ജയിലിലാണ്.

അല്‍ജസീറയെ കൊണ്ടുവന്നത് ഞാനാണെന്നാണ് പറയുന്നത്. വിഷയത്തില്‍ കോടിക്കണക്കിന് രൂപ എനിക്ക് വന്നിട്ടുണ്ടത്രേ. എവിടെനിന്നാണ് വന്നതെന്നൊന്നും അവർ പറയുന്നില്ല. എന്നെ കർണാടക പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോയത്രേ. എന്തിനാണ് എന്നെ അറസ്റ്റ് ചെയ്യുന്നതെന്നാണ് ഞാൻ ആലോചിക്കുന്നത്. കേരളത്തിലുള്ളവരെ ഞാൻ ഈ വിഷയം അറിയിച്ചു. ഇത്രയും വലിയ കൂട്ടക്കൊലപാതകം ലോകത്തെ അറിയിച്ചെന്നതാണ് ഞാൻ ചെയ്ത തെറ്റ്. എനിക്ക് അമ്മമാരുടെ കണ്ണുനീർ കാണാൻ ആഗ്രഹമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണം. ഈ തെറ്റിനാണ് ഞാൻ ഇപ്പോള്‍ ജയിലിലകപ്പെട്ടിരിക്കുന്നത്. ന്യായം കിട്ടണമെന്ന് ആഗ്രഹിച്ചതാണ് എന്റെ തെറ്റ്. അതുപോലെത്തന്നെ സുജാത ഭട്ട് എന്ന സ്ത്രീ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നു. എല്ലാ സ്ഥലത്തുനിന്നും കിട്ടിയില്ലെങ്കില്‍പ്പോലും ഒന്നു രണ്ട് സ്ഥലത്തുനിന്ന് കിട്ടിയ അസ്ഥികള്‍ മനുഷ്യന്റേതാണല്ലോ. അത് ആരുടേതാണ്.’- മനാഫ് ചോദിച്ചു.