പറശ്ശിനിക്കടവിന്റെ മുഖം മാറ്റുന്ന വികസനം: 27 കോടി രൂപ ചെലവിൽ ബസ്റ്റാൻഡ് കോംപ്ലക്സും കൺവെൻഷൻ സെന്ററും ഒരുങ്ങുന്നു

Spread the love

കണ്ണൂർ: ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പറശ്ശിനിക്കടവില്‍ 27 കോടി രൂപയുടെ വികസനപദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

ബസ് സ്റ്റാൻഡ് കോംപ്ലക്സ്, കണ്‍വെൻഷൻ സെൻ്റർ എന്നിവയുടെ നിര്‍മാണമാണ് ആരംഭിക്കുന്നത്. പറശ്ശിനിക്കടവിന്റെ മുഖഛായ മാറ്റുന്ന ഈ പദ്ധതിയുടെ നടപ്പാക്കല്‍ എം.എല്‍.എ എം.വി. ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

ബേസ്‌മെൻറ് പാർക്കിങ്ങ് ഉള്‍പ്പെടെ അഞ്ച് നിലകളിലായി മൊത്തം 61,000 ചതുരശ്ര അടിയിലാണ് കോംപ്ലക്‌സും കൺവെൻഷൻ സെന്ററും നിർമിക്കപ്പെടുന്നത്. ബസ് സ്റ്റാൻഡില്‍ എത്തുന്ന ബസ്സുകള്‍ക്കെല്ലാം നിർത്തിയിടാനും യാത്രക്കാരെ കയറ്റുന്നതിനുള്ള പാർക്കിങ്ങ് സൗകര്യവും ബസ്സ് വെയും സജ്ജീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താഴത്തെ നിലയും ഒന്നാം നിലയും പൂർണമായും വാണിജ്യവ്യവസായ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും. ഇവിടങ്ങളിൽ 50 വ്യാപാരമുറികളും, 10 വിശ്രമമുറികളും, 2 വലിയ ഡോർമിറ്ററികളും ഉൾപ്പെടും. രണ്ടാം നിലയും മൂന്നാം നിലയും ഗെയിമിംഗ് ഏരിയ, ഫുഡ് കോർട്ട്, കൺവെൻഷൻ സെന്റർ, സെമി ഓപ്പൺ ടെറസ് എന്നിവയോടൊപ്പം കോ-വർക്കിങ് സ്പേസിനും സജ്ജീകരിക്കും.