
ദില്ലി: ജനസംഖ്യയുടെ സമഗ്രമായ എണ്ണവും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. കേന്ദ്രസർക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനിയും 18 മാസങ്ങൾ അകലെയാണ് സെൻസസിനായി നിശ്ചയിച്ചിരിക്കുന്ന പരിപാടി. ജാതി സെൻസസും ഇതോടൊപ്പം നടത്തുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 2011 -ലാണ് രാജ്യത്ത് അവസാനമായി സെന്‍സസ് നടത്തിയത്. രാജ്യത്ത് സാധാരയായി പത്ത് വര്‍ഷം കൂടുമ്പോള്‍ സെന്‍സസ് നടത്താറുണ്ടായിരുന്നു. ഇതനുസരിച്ച് 2021-ലായിരുന്നു സെന്‍സസ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിമൂലം നീട്ടിവെച്ച സെന്‍സസാണ് 2027-ല്‍ ആരംഭിക്കുന്നത്.
2026 ഒക്ടോബറിൽ ലഡാക്ക്, ജമ്മു കശ്മീർ , ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ഹിമാലയൻ മേഖലയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെൻസസ് നടക്കുമെന്നും സൂചനയുണ്ട്. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം 2030 ഓടെ സെൻസസിലെ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം ലോക്സഭാ മണ്ഡല പുനർനിർണയവും വനിതാ സംവരണവും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും അടക്കമുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയേക്കുമെന്നാണ് കരുതുന്നത്.
ജാതി സെൻസസ് നടത്താനുള്ള ചരിത്ര പ്രഖ്യാപനത്തിനു പിന്നാലെ ഇതെന്ന് യാഥാർത്ഥ്യമാകുമെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ വർഷം സെൻസസ് നടത്താനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് സർക്കാരിൻറെ വിശദീകരണം. ജൂണിന് ശേഷം ഇതിനുള്ള നടപടികൾ തുടങ്ങാനാണ് സാധ്യത. സെൻസസിന് ആവശ്യമായ തുകയുടെ മൂന്നിലൊന്നാണ് സർക്കാർ ഇക്കൊല്ലം നീക്കി വച്ചത്. എന്നാൽ ബാക്കിയുള്ള തുക കണ്ടെത്താൻ തടസ്സമില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ജാതി കണക്കെടുപ്പും കൂടി സെൻസസിനൊപ്പം നടത്താനുള്ള നടപടിക്രമം വൈകാതെ നിശ്ചയിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് നടപടി പൂർത്തിയാക്കാനും ആലോചനയുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ജാതി സെൻസസിനെ എതിർത്ത കോൺഗ്രസ് ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. കോൺഗ്രസ് സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ സർവ്വെ പ്രഹസനമെന്നും പ്രധാൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
രാഹുൽ ഗാന്ധി ജാതി സെൻസസ് എന്ന നിലപാട് ഉയർത്തിയപ്പോൾ പ്രധാനമന്ത്രി ഇതിനെ എതിർക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് ഓർമമിപ്പിച്ചു. പിന്നാക്ക വിഭാഗങ്ങൾക്ക് നിലവിലുള്ള 50 ശതമാനം സംവരണ പരിധി ഉയർത്തുകയെന്ന ആവശ്യം ശക്തമാക്കാനാണ് കോൺഗ്രസിൻറെ തീരുമാനം. സർക്കാർ നിയമനങ്ങൾക്ക് മാത്രമല്ല സ്വകാര്യ മേഖലയിലും സംവരണം കർശനമാക്കണം എന്ന വാദവും കോൺഗ്രസ് ഉന്നയിക്കും.