
ലോക്കോ പൈലറ്റ് കണ്ട മൃതദേഹം തേടി പൊലീസെത്തിയപ്പോള്‍ കണ്ടത് ജീവനോടെയിരിക്കുന്ന മനുഷ്യനെ; മദ്യലഹരി ജീവന്‍ തിരിച്ചു തന്നെന്ന് യുവാവ്; പിന്നീട് സംഭവിച്ചത്
സ്വന്തം ലേഖിക
കൊല്ലം: മദ്യലഹരിയില്‍ റെയില്‍ പാളത്തില്‍ കിടന്ന ആള്‍ അത്ഭുതകരമായി രക്ഷപെട്ടു.
കൊല്ലം ജില്ലയിലെ എഴുകോണിലാണ് സംഭവം. ലോക്കോ പൈലറ്റ് മൃതദേഹം എന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ പൊലീസ് എത്തിയപ്പോള്‍ കണ്ടത് മദ്യലഹരിയിലിരിക്കുന്ന പ്രദേശവാസിയെയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി ഏഴരയോടെ എത്തിയ പുനലൂര്‍- നാഗര്‍കോവില്‍ എക്സ്പ്രസിന്റെ ലോക്കോപൈലറ്റ് ആണ് ഒരു പുരുഷ ശരീരം പാളത്തിന് ഇടയില്‍ കിടക്കുന്നത് കണ്ടത്. മൃതശരീരം എന്നാണ് ലോക്കോപൈലറ്റ് കരുതിയത്.
ട്രെയിൻ വിട്ടു പോയെങ്കിലും ട്രാക്കില്‍ ‘മൃതദേഹം’ കണ്ട വിവരം ലോക്കോ പൈലറ്റ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. വിവരം അറിഞ്ഞ് എഴുകോണ്‍ പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് മദ്യലഹരിയില്‍ റയില്‍വെ പാളത്തില്‍ ഇരിക്കുന്ന യുവാവിനെയാണ്.
പൊലീസ് ഇയാളെ ചോദ്യം ചെയ്തതോടെയാണ് ലോക്കോ പൈലറ്റ് കണ്ട മൃതദേഹം സംബന്ധിച്ച് വ്യക്തത വന്നത്. സമീപവാസിയാണെന്നും മദ്യലഹരിയില്‍ 2 പാളങ്ങളുടെയും ഇടയില്‍ കിടക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
ശബ്ദവും കുലുക്കവും കേട്ടു കണ്ണു തുറന്നപ്പോള്‍ ട്രെയിൻ മുകളിലൂടെ പോകുകയായിരുന്നത്രെ. ശരീരം ഒതുക്കി അമര്‍ന്നു കിടന്നു. ട്രെയിൻ പോയി എന്ന് ഉറപ്പാക്കിയ ശേഷമാണ് തല ഉയര്‍ത്തിയത്.
അതു കൊണ്ടു മറ്റു കുഴപ്പങ്ങള്‍ ഉണ്ടായില്ല. മേലില്‍ ഇതാവര്‍ത്തിക്കരുത് എന്നു താക്കീത് ചെയ്ത ശേഷം ഇയാളെ വീട്ടിലാക്കിയതായി പൊലീസ് പറഞ്ഞു.