
നിരന്തര തിരച്ചിൽനിടയിലും പ്രതീക്ഷ കൈവിടാതെ അച്ഛൻ, മകനുവേണ്ടി സുഹൃത്തുക്കൾക്കൊപ്പം അഞ്ചുമാസത്തെ അന്വേഷണം ; അജ്ഞാത മൃതദേഹം എന്ന് കരുതി സംസ്കരിച്ചത് സ്വന്തം മകനെ, സത്യം പുറത്തിറഞ്ഞപ്പോൾ ഉള്ള് പിടക്കുന്ന വേദനയോടെ നാട്ടിലേക്ക്
ഷാര്‍ജ: കാണാതായ മകനെ തേടി, യുഎഇയില്‍ ദീർഘനാള്‍ അലഞ്ഞ സുരേഷ് എന്ന അച്ഛൻ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. മകൻ മരിച്ചെന്ന വിവരം ഇന്ത്യൻ കോണ്‍സുലേറ്റില്‍ നിന്ന് ഔദ്യോഗികമായി ലഭിച്ചതോടെയാണ് സുരേഷ് നാട്ടിലേക്ക് മടങ്ങിയത്.
മികച്ച ജോലി ലഭിക്കാനായി മകനെ യുഎഇയില്‍ കൊണ്ടുപോയ സുരേഷ്, മകനെ കാണാതായതോടെ നാട്ടിലേക്കില്ലെന്ന തീരുമാനത്തിലായിരുന്നു.
തൃശൂർ സ്വദേശിയായ സുരേഷ് കഴിഞ്ഞ 5 മാസമായി അലച്ചിലിലായിരുന്നു. മകൻ ജിത്തുവിനെ മാർച്ച് മുതല്‍ കാണാനില്ലായിരുന്നു. അന്വേഷണത്തിനിടെ സുരേഷിന്റെ രക്ത സാംപിളെടുത്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഒടുവിലാണ് മാർച്ചില്‍ ഷാർജയിലെ കെട്ടിടത്തില്‍ നിന്ന് ലഭിച്ച മൃതദേഹം ജിത്തുവിന്റേതാണെന്ന് കോടതിയില്‍ നിന്ന് സുരേഷിന് വിവരം ലഭിച്ചത്. തിരിച്ചറിയാനാകാതിരുന്ന മൃതദേഹം അജ്ഞാത മൃതദേഹമായി കണക്കാക്കി സംസ്കരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഖകളും ഔദ്യോഗികമായി ലഭിച്ചതോടെ അലച്ചില്‍ അവസാനിപ്പിച്ച് സുരേഷ് നാട്ടിലേക്ക് മടങ്ങി. മകളുടെ വിവാഹമുള്‍പ്പടെ നിരവധി കാര്യങ്ങള്‍ ബാക്കിയുണ്ടായിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു സുരേഷ്. ഒടുവില്‍ ലഭിച്ച വിവരമാകട്ടെ കാത്തിരിപ്പുകളെയെല്ലാം വിഫലമാക്കുന്നതും. പ്രവാസി സംഘടനകളും സുഹൃത്തുക്കളുമാണ് ഒഴിവ് കിട്ടുന്ന സമയമെല്ലാം മകനെ തിരയാൻ ഷാർജയില്‍ വന്നിരുന്ന സുരേഷിനെ സഹായിക്കാനും ഒടുവില്‍ മരണമറിഞ്ഞ ശേഷം നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനും സുരേഷിന് ഒപ്പം നിന്നത്.