
സ്വന്തം ലേഖകൻ
15 വർഷത്തെ അന്താരാഷ്‌ട്ര കരിയറിന് വിരാമമിട്ട് ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ. ഓസ്ട്രേലിയ ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് തീരുമാനം.
110 അന്താരാഷ്‌ട്ര ടി20കളില്‍ നിന്ന് 33.44 ശരാശരിയില്‍ 3277 റണ്‍സ് നേടിയ വാർണർ 28 അർദ്ധശതകവും ഒരു സെഞ്ച്വറിയും സ്വന്തമാക്കി. ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള വിദേശ താരങ്ങളില്‍ ഒരാളാണ് വാർണർ. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്‍ കളിക്കുന്ന താരം ടിക് ടോക് വീഡിയോകളിലൂടെയാണ് വലിയ ജനപ്രീതി നേടിയത്. അവസാന അന്താരാഷ്ട്ര ഇന്നിങ്‌സ് ഇന്ത്യക്കെതിരെയായിരുന്നു. ആറ് പന്തില്‍ ആറ് റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്ക് നേടാന്‍ സാധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടം കൈയൻ ഓപ്പണർ അവസാന ഏകദിനം കളിച്ചത് 2023 ലോകകപ്പ് ഫൈനലിലായിരുന്നു. ജനുവരിയില്‍ പാകിസ്താനെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. അതേസമയം അടുത്ത വർഷം നടക്കുന്ന ചാമ്ബ്യൻ ട്രോഫി കളിക്കാൻ താത്പ്പര്യമുണ്ടെന്ന് വാർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമിന്റെ തീരുമാനം അനുസരിച്ച് അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗാർഡ് ഓഫ് ഓണർ അടക്കമുള്ള ഒരു ആദരവും ഏറ്റുവാങ്ങാതെയായിരുന്നു മടക്കം. കാരണം സെമിയിലേക്ക് കടക്കുമെന്ന് ഓസ്ട്രേലിയയും വാർണറും പ്രതീക്ഷിച്ചിരുന്നു.