
കോട്ടയം: കോട്ടയത്തിന്റെ ഹൃദയഭാഗമായ ഗാന്ധിസ്ക്വയറിന് സമീപമുള്ള ഫുട് പാത്തിലൂടെ നൂറിലധികം ആളുകളാണ് പ്രതിദിനം സഞ്ചരിക്കുന്നത്.
നഗരസഭയിലെ കൗൺസിലർമാരും ജീവനക്കാരും ഉൾപ്പെടെ നിരവധിപേർ ഈ വഴിയിലൂടെ നടന്ന് പോകുന്നുണ്ട്. എന്നാൽ പൊട്ടിത്തകർന്ന് പടുകുഴിയായി മാറിയ കുഴിയിൽ വീണ് പരിക്ക് പറ്റുന്നത് നിരവധി പേർക്കാണ് .സ്കൂൾ കുട്ടികളും പൊതുജനങ്ങളും ഉൾപ്പെടെ സഞ്ചരിക്കുന്ന ഫുട് പാത്തിലാണ് ഈ പടുകുഴി.
രാത്രിയിൽ ഇതുവഴി പോകുന്നവർക്ക് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ കുഴിയിൽ വീഴുമെന്ന് ഉറപ്പാണ്. നഗരസഭാ ഓഫീസിൽ നിന്ന് അൻപത് മീറ്റർ മാത്രം മാറിയുള്ള ഫുട് പാത്തിലെ ഓടയുടെ സ്ളാബ് തകർന്നിട്ടും നഗരസഭ അധികൃതരുടെ കണ്ണിൽ മാത്രം പെട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയിലെ ഭരണാധികാരികൾക്ക് അൽപമെങ്കിലും നാണമുണ്ടെങ്കിൽ നഗരസഭയുടെ മൂക്കിന് താഴെയുള്ള ഈ കുഴി അടച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടേയും അപേക്ഷ.



