
ഗുജറാത്ത്: ഗുജറാത്തില്‍ ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു. ഗുജറാത്തിലെ പാട്ടൻ ജില്ലയിലാണ് സംഭവം. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പഠാനിലെ ജില്ലാ പൊലീസ് സൂപ്രണ്ടുമായി താൻ സംസാരിച്ചതായും അവർ സംഭവം സ്ഥിരീകരിച്ചതായും ദളിത് നേതാവും വഡ്ഗാം എംഎല്‍എയുമായ ജിഗ്നേഷ് മേവാനി പറഞ്ഞു.
ഗുജറാത്ത് ദളിതുകള്‍ക്ക് നരകമായി മാറിയെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ഇതര ജാതിയില്‍ പെട്ട കുട്ടിയെ മകനെ എന്നു വിളിച്ചതിന് അംറേലിയില്‍ ദളിതനെ മർദ്ദിച്ചു കൊന്ന സംഭവത്തിന് പിന്നാലെയാണ് ഗുജറാത്തില്‍ നിന്ന് മറ്റൊരു സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, അന്വേഷണം തുടരുകയാണ്. സ്ത്രീകളുടെ വസ്ത്രങ്ങളും കാലില്‍ കൊലുസും ധരിച്ച നിലയില്‍ ഇരയുടെ മൃതദേഹം കണ്ടെത്തിയതോടെ സംഭവം കൂടുതല്‍ സംശയാസ്പദമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുജറാത്തിലെ ദളിത് സമൂഹത്തിനെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളുടെ ശൃംഖലയിലെ മറ്റൊരു കണ്ണിയായി ഈ സംഭവത്തെ കാണുന്നു. സംഭവത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ച എംഎല്‍എ ജിഗ്നേഷ് മേവാനി പറഞ്ഞു.
വികസനത്തിന്റെ എല്ലാ അവകാശവാദങ്ങളും ഉണ്ടായിരുന്നിട്ടും, ഗുജറാത്ത് ദളിതർക്ക് നരകമായി മാറുകയാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പഠാനിലെ ധാർപൂരിലുള്ള സിവില്‍ ആശുപത്രിയില്‍ ഒത്തുകൂടാൻ എല്ലാ പ്രവർത്തകരോടും അദ്ദേഹം അഭ്യർത്ഥിച്ചു.