play-sharp-fill
ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് കരാർ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി മുതല്‍ സൗദി ക്ലബ്ബില്‍; പുതുവര്‍ഷ ദിനത്തിൽ കരാര്‍ പ്രാബല്യത്തില്‍ വരും

ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് കരാർ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി മുതല്‍ സൗദി ക്ലബ്ബില്‍; പുതുവര്‍ഷ ദിനത്തിൽ കരാര്‍ പ്രാബല്യത്തില്‍ വരും

സ്വന്തം ലേഖിക

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് സൗദിയിലെ അല്‍-നസര്‍ ക്ലബ്ബുമായി കരാര്‍ ഒപ്പുവച്ചു.


പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1950 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. പുതുവര്‍ഷമായ നാളെ മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അല്‍ നസര്‍ ക്ലബ് അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് സൂപ്പര്‍ താരത്തിന്റെ സൗദി പ്രവേശനം. സൗദി ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ അല്‍ നസ്‌റിന്റെ ഏഴാം നമ്പര്‍ ജഴ്‌സിയില്‍ ഇനി ക്രിസ്റ്റ്യാനോ ഉണ്ടാകും.

കരാര്‍ ഒപ്പിട്ടതായി ഔദ്യോഗികമായി അല്‍ നസര്‍ ക്ലബ് അറിയിച്ചു. സൗദി കായിക മന്ത്രിയും ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്തു.

അവസാന ക്ലബായ മാഞ്ചസ്റ്ററില്‍ ക്രിസ്റ്റ്യാനോ വാങ്ങിയ തുക 100 മില്യണ്‍ ഡോളറാണ്. അതിന്റെ ഇരട്ടിയാണ് ഇനി റൊണാള്‍ഡോയ്ക്ക് ലഭിക്കുക.

കഴിഞ്ഞ മാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാര്‍ റദ്ദാക്കിയതു മുതല്‍ 37 കാരനായ പോര്‍ച്ചുഗീസ് താരത്തിന്റെ അല്‍-നസര്‍ പ്രവേശനം ചര്‍ച്ചയാണ്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ക്ലബ്ബുകളിലൊന്നില്‍ ചേരാനായിരുന്നു റൊണാള്‍ഡോക്ക് താല്‍പര്യം. എന്നാല്‍ ലഭ്യമാകാവുന്ന ഏറ്റവും മുന്തിയ ഓഫര്‍ നല്‍കിയാണ് സൗദി ക്ലബ് സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത്.

1955ല്‍ രൂപീകരിച്ച സൗദിയിലെ അല്‍-നസര്‍ ക്ലബ് ഇന്ന് പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്. റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദിയുടെ കായിക ചിത്രവും മാറും.