എസ്.എൻ.ഡി.പി നേതാവിനെ വെട്ടിയ മോഷ്ടാവ് പിടിയിൽ;കൃത്യം നടത്തിയത് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം,തന്നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചവരെ പണിയുമെന്ന് പോലീസ് കസ്റ്റഡിയിൽ തന്നെ വെല്ലുവിളിച്ച പെരിങ്ങനാട് സ്വദേശി കണ്ണൻ എന്ന അഖിലാണ് വീണ്ടും പോലീസിന്റെ പിടിയിലായത്.നേരത്തെ പെരിങ്ങനാട് മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

എസ്.എൻ.ഡി.പി നേതാവിനെ വെട്ടിയ മോഷ്ടാവ് പിടിയിൽ;കൃത്യം നടത്തിയത് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം,തന്നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചവരെ പണിയുമെന്ന് പോലീസ് കസ്റ്റഡിയിൽ തന്നെ വെല്ലുവിളിച്ച പെരിങ്ങനാട് സ്വദേശി കണ്ണൻ എന്ന അഖിലാണ് വീണ്ടും പോലീസിന്റെ പിടിയിലായത്.നേരത്തെ പെരിങ്ങനാട് മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

എസ്എൻഡിപി നേതാവിനെ വീട്ടിൽ കയറി ആക്രമിച്ച പ്രതി അറസ്റ്റിൽ. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ തന്നെ പിടികൂടാന്‍ സഹായിച്ചവരെ ആക്രമിച്ച കള്ളനാണ് പിടിയിലായത്. പെരിങ്ങനാട് ചാല പോളച്ചിറ കണ്ണന്‍ എന്ന് വിളിക്കുന്ന അഖിലിനെ (37) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒറ്റദിവസം തന്നെ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം ഗുജറാത്തിലേക്ക് കടന്ന ഇയാളെ ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

മാസങ്ങള്‍ക്ക് മുന്‍പ് പെരിങ്ങനാട്ട് മോഷണത്തിനെത്തിയ പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസിനു കൈമാറിയത്. പുറത്തിറങ്ങിയാല്‍ തിരിച്ചടിക്കുമെന്നു പോലീസ് കസ്റ്റഡിയില്‍തന്നെ ഇയാൾ വെല്ലുവിളിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു അക്രമം

കഴിഞ്ഞ മാസം 23 ന് പുലര്‍ച്ചെ പെരിങ്ങനാട് ചാല എസ് എന്‍ ഡി പി ശാഖാ പ്രസിഡന്‍റ് രാധാകൃഷ്ണനെ വീട്ടില്‍ കയറി വെട്ടുന്നത്. തുടർന്ന് ഇയാൾ സമീപമുള്ള സന്തോഷിന്‍റെ വീടിന്‍റെ പോര്‍ച്ചിലെ വാഹനങ്ങള്‍ അഗ്നിക്ക് ഇരയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നെല്ലിമുകള്‍ ജങ്ഷന് സമീപം മോഷണം നടത്താന്‍ ശ്രമിക്കവേ ഉണര്‍ന്ന വീട്ടുടമയെ ആക്രമിക്കുകയും കടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ സമീപവാസിയായ സതീഷിന്‍റെ വീട്ടില്‍ നിന്നും ബൈക്കും മോഷ്ടിച്ച് അതില്‍ രക്ഷപ്പെട്ട അഖില്‍ വനമേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് തനിക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് അറിഞ്ഞതോടെ ഇയാൾ ഇവിടെ നിന്ന് ഗുജറാത്തിലേക്ക് കടന്നു.

സംഭവം നടന്ന ദിവസം തന്നെ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. പോലീസ് ഡോഗ് സ്‌ക്വാഡും സയന്‍റിഫിക് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പിന്നീട് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

പ്രതി തെന്മല, കഴുതുരുട്ടി, ആര്യങ്കാവ് വനമേഖലകളില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ച പോലീസ് കാട്ടിലുള്ള തുരങ്കത്തിലും റോസ്മല, കഴുതുരുട്ടി വനമേഖലകളിലും രാത്രിയിലും പകലും ദിവസങ്ങളോളം തങ്ങിയാണ് തെരച്ചില്‍ നടത്തിയത്. പോലീസിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രതി തമിഴ്‌നാട് വഴി ഗുജറാത്തിലേക്ക് കടന്നു. പോലീസ് അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ് എന്‍ ഡി പി യൂണിയന്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ഒരിടത്തും സ്ഥിരമായി തങ്ങാത്ത പ്രതി നിരന്തരം യാത്ര ചെയ്തു കൊണ്ടിരുന്നത് അന്വേഷണത്തെ ബാധിച്ചു. പ്രത്യേകിച്ച് സുഹൃത്തുക്കള്‍ ഇല്ലാത്തതും ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന് വലിയ ബുദ്ധിമുട്ടുണ്ടാക്കി. പ്രതിയുടെ നീക്കങ്ങള്‍ ദിനംപ്രതി നിരീക്ഷിച്ചു വന്നിരുന്ന പോലീസ് വെള്ളിയാഴ്ച ഇയാള്‍ കേരളത്തില്‍ എത്തിയതായി സ്ഥിരീകരിച്ചു.

രാത്രിയിലും ഇന്നലെയുമായി വിവിധ സംഘങ്ങളായി പോലീസ് അന്വേഷണം നടത്തി. പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയ്ക്കൊടുവിൽ കരുവാറ്റയില്‍ വച്ചാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ മാത്രം 15 ക്രിമിനല്‍ കേസുകളുണ്ട്. ഇതിൽ ഏറെയും മോഷണ കേസുകളാണ്. ഇതിന് പുറമെ ഏനാത്ത്, പന്തളം, കോന്നി എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ഓരോ കേസും ഇയാൾക്കെതിരെയുണ്ട്.

Tags :