![രണ്ടു വധശ്രമക്കേസടക്കം നിരവധി ക്രിമിനല്‍ കേസിലെ പ്രതികൾ പിടിയിൽ; ഒളിവിൽ കഴിയവെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ് രണ്ടു വധശ്രമക്കേസടക്കം നിരവധി ക്രിമിനല്‍ കേസിലെ പ്രതികൾ പിടിയിൽ; ഒളിവിൽ കഴിയവെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ്](https://i0.wp.com/thirdeyenewslive.com/storage/2022/01/RANNI.jpg?fit=1024%2C489&ssl=1)
രണ്ടു വധശ്രമക്കേസടക്കം നിരവധി ക്രിമിനല്‍ കേസിലെ പ്രതികൾ പിടിയിൽ; ഒളിവിൽ കഴിയവെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ്
സ്വന്തം ലേഖകൻ
റാന്നി: രണ്ടു വധശ്രമക്കേസടക്കം നിരവധി ക്രിമിനല്‍ കേസിലെ പ്രതിയെയും സുഹൃത്തുക്കളെയും റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി മുക്കാലുമണ്‍ തുണ്ടിയില്‍ വിശാഖ് (27) , മുക്കാലുമണ്‍ സ്വദേശികളായ അജു എം.രാജന്, ആറ്റുകുഴിതടത്തില്‍ അരുണ്‍ ബിജു എന്നിവരാണ് പിടിയിലായത്.
തമിഴ്നാട്ടിലെ എരുമപ്പെട്ടിയില്‍ ഒളിവില്‍ കഴിയവെ പത്തനംതിട്ട ജില്ല പൊലീസ് ചീഫിന്റ നിര്‍ദേശപ്രകാരം തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് സംഘത്തിന്റെ സഹായത്താലാണ് അറസ്റ്റ്.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, നിരപരാധികളായ നാട്ടുകാരെ വഴി തടഞ്ഞു നിര്‍ത്തി ആക്രമിക്കല്‍, മയക്കമരുന്നു കടത്തല്‍ തുടങ്ങിയ കേസുകളില്‍ വിശാഖ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുക്കാലുമണ്‍ സ്വദേശി രാജേഷിനെ ഇക്കഴിഞ്ഞമാസം തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്നു ഇയാള്‍. വിശാഖ് ഇതരസംസ്ഥാനങ്ങളിലെ പ്രഫഷനല്‍ കോളജുകളില്‍ കുട്ടികളെ എത്തിക്കുന്ന ജോലി ചെയ്തു വരുകയായിരുന്നു.
അഡ്മിഷന് നടത്തിക്കൊടുക്കുന്ന ഭൂരിഭാഗം ആള്‍ക്കാര്‍ക്കും കോഴ്സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ തിരികെ വന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു. വന്‍തുക കമീഷന് വാങ്ങിയും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കുന്നത്. പിന്നീട് പറയുന്ന സൗകര്യം ഇല്ലാത്തതുമൂലം കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിപ്പോവുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ധാരാളം പരാതികള്‍ റാന്നി പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇതരസംസ്ഥാന പ്രഫഷനല്‍ കോളജ് മാനേജുമെെന്റിെന്റ സഹായത്താല്‍ ബംഗളൂരു, സേലം, കോയമ്ബത്തൂര്‍, നാമക്കല്‍ എന്നീ സ്ഥലങ്ങളിലാണ് സംഘം ഒളിവില്‍ കഴിഞ്ഞത്. വാഹനം രൂപംമാറ്റി ഉപയോഗിച്ചതിന് ആര്.ടി.ഓക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. റാന്നി ഡിവൈ.എസ്.പി മാത്യു ജോര്‍ജ്, ഇന്‍സ്പെക്ടര്‍ എം.ആര്. സുരേഷ്, എസ്.ഐ അനീഷ്, സി.പി.ഒമാരായ ലിജു, ബിജു മാത്യു, വിനീത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.