സര്‍ക്കാരിനെതിരായ ഗൂഢാലോചനാ കേസിന്റെ പശ്ചാത്തലത്തിൽ നടന്ന അറസ്റ്റ്; അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിക്ക് ഒരു മാസത്തെ പഴക്കം; രാഷ്ട്രീയ കേന്ദ്രങ്ങളിലും, സോഷ്യൽ മീഡിയായിലും ചർച്ചയായി ക്രൈം നന്ദകുമാറിന്റെ അറസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ക്രൈം നന്ദകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിലും, സോഷ്യൽ മീഡിയായിലും ചർച്ചയാകുന്നു. നന്ദകുമാറിന്റെ സഹപ്രവർത്തക മെയ് മാസം നല്‍കിയ പരാതിയിലാണ് പൊലീസ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. സര്‍ക്കാറിനെതിരായ ഗൂഢാലോചനാ കേസിന്റെ പശ്ചാത്തലത്തിലാണ് കേസിലെ അറസ്റ്റും മറ്റു നടപടികളുമെന്നാണ് ചർച്ച.

വനിതാമന്ത്രിക്കെതിരേ അശ്ലീലച്ചുവയുള്ള വ്യാജവീഡിയോ നിര്‍മ്മിക്കാനാവശ്യപ്പെട്ട് ജോലിസ്ഥലത്ത് യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ക്രൈം നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഒരുമാസം മുൻപ് നല്കിയ പരാതിക്ക് പെട്ടെന്നുണ്ടായ അറസ്റ്റിനു പിന്നില്‍ സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് തന്നെയെന്ന് ഉറപ്പിക്കുന്നുണ്ട് പലരും. പി സി ജോര്‍ജ്ജിനും സ്വപ്‌ന സുരേഷിനുമൊപ്പം ക്രൈം നന്ദകുമാറും ഗൂഢാലോചന കേസിൽ പ്രതിസ്ഥാനത്തുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നന്ദകുമാറിനെതിരെ സഹപ്രവര്‍ത്തക നല്‍കിയ പരാതിയിൽ അറസ്റ്റു ചെയ്തത്.

കാക്കനാട് താമസിക്കുന്ന അടിമാലി സ്വദേശിനിയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജുവിന് പരാതി നല്‍കിയത്. നന്ദകുമാര്‍ എം.ഡി.യായ ക്രൈം ഓണ്‍ലൈന്‍ യൂട്യൂബ് ചാനലില്‍ ഏപ്രില്‍ 20-നാണ് യുവതി ജോലിക്ക് കയറിയത്. വനിതാമന്ത്രിക്കെതിരേ അശ്ലീലച്ചുവയുള്ള വീഡിയോ നിര്‍മ്മിക്കാന്‍ നന്ദകുമാര്‍ ആവശ്യപ്പെട്ടെന്ന് യുവതിയുടെ പരാതിയില്‍ പറഞ്ഞു.

ഇതിന് വിസമ്മതിച്ചപ്പോള്‍ പട്ടികജാതിക്കാരിയായ യുവതിയെ ജോലിസ്ഥലത്ത് അധികജോലികള്‍ നല്‍കി മാനസികമായി പീഡിപ്പിച്ചെന്നും മറ്റു ജീവനക്കാര്‍ക്കു മുന്നില്‍വെച്ച്‌ തരംതാഴ്‌ത്തി സംസാരിച്ചെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് പരാതിക്കാരി സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു.

പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമലംഘനം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞ് അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ക്രൈം ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന്റെ കലൂര്‍ ശ്രീനഗര്‍ ക്രോസ് റോഡിലെ ഓഫീസിലും പേരണ്ടൂരിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ നന്ദകുമാറിനെ റിമാന്‍ഡ് ചെയ്തു.

അറസ്റ്റിനെത്തുടര്‍ന്നാണ് നന്ദകുമാറിന്റെ ഓഫീസിലും വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്. സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങള്‍വഴി വീഡിയോ പ്രചരിപ്പിച്ച കേസില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ പരാതിയില്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിന് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാാണ് ഇപ്പോഴത്തെ നടപടിയും.