
വടക്കൻ പറവൂർ: എറണാകുളം വടക്കൻ പറവൂരില്‍ ഭാര്യയെ തല്ലിക്കൊന്ന് ഭർത്താവ് . പറവൂർ വെടിമറ സ്വദേശി കോമളമാണ് കൊല്ലപ്പെട്ടത്. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതി ഉണ്ണികൃഷ്ണനെ പറവൂർ പൊലീസ് പിടികൂടി.
സ്ഥിരം മദ്യപാനിയായ ഉണ്ണികൃഷ്ണൻ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. സമാനമായ രീതിയിൽ മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും തലക്ക് ശക്തിയായി അടിക്കുകയും ചെയ്തു. അടിയേറ്റ് അവശനിലയിലായ കോമളം അബോധാവസ്ഥയിലായി. പരിക്കേറ്റ കോമളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമ്മയെ മർദിക്കുന്നത് തടയാനെത്തിയ മകൻ ഷിബുവിനും മർദനമേറ്റു.ഷിബു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞവർഷം സമാനരീതിയില്‍ കോമളത്തെ മർദ്ദിച്ചതിന് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുമ്ബോഴാണ് കൊലപാതകം. മദ്യപാനിയായ ഉണ്ണികൃഷ്ണൻ വീട്ടില്‍ പതിവായി പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും ഭാര്യ കോമളത്തെ മർദിക്കുന്നത് സ്ഥിരം സംഭവമാണെന്ന് അയല്‍ക്കാരും പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിഞ്ഞെത്തിയ പൊലീസിനെ കണ്ടപ്പോള്‍ ഉണ്ണികൃഷ്ണൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പറവൂർ താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിലാണ് കോമളത്തിന്‍റെ മൃതദേഹം. നാളെ രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തും.



