പ്രണയ പകയിൽ വെണ്ണീറായത് 5 പെൺജീവനുകൾ, വാ തുറക്കാതെ കേരളത്തിലെ വനിതാ സംഘടനകൾ

പ്രണയ പകയിൽ വെണ്ണീറായത് 5 പെൺജീവനുകൾ, വാ തുറക്കാതെ കേരളത്തിലെ വനിതാ സംഘടനകൾ

സ്വന്തംലേഖകൻ

കോട്ടയം : പ്രണയ പകയിൽ കേരള മനസാക്ഷിയെ ഞെട്ടിച്ചു വെന്തു വെണ്ണീറായത് 5 പെൺജീവനുകൾ.
തൃശ്ശൂരിൽ വ്യാഴാഴ്ച നടന്നതടക്കം അടുത്ത കാലത്ത് പുരുഷന്മാർ തീ കൊളുത്തിക്കൊന്നത് അഞ്ച് സ്ത്രീകളെ. ഒരു പെൺകുട്ടി കാമ്പസിലും മറ്റൊരു പെൺകുട്ടി വീട്ടിലും കുത്തേറ്റും മരിച്ചു. പത്ത് പെൺകുട്ടികൾ വിവിധ തരത്തിലുള്ള ഗുരുതര ആക്രമണങ്ങൾക്ക് വിധേയരായി.

സ്ത്രീകളെ പച്ചക്കു കൊളുത്തുന്ന സംഭവങ്ങൾ നിരവധിയായിട്ടും കേരളത്തിലെ ഒരു വനിതാ സംഘടന പോലും ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സംസ്ഥാന വനിതാ കമ്മീഷൻ,വനിതാ ശിശുവികസന വകുപ്പ്, വിവിധ രാഷ്ട്രീയ പാർട്ടിയുടെ വനിതാ സംഘടനകൾ തുടങ്ങിയവയൊന്നും നാളിതുവരെയായിട്ടും ഇത്തരം സംഭവങ്ങൾ തടയാൻ ചെറുവിരൽ അനക്കിയിട്ടില്ലന്നാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയാഭ്യർഥന നിരസിച്ചെന്ന കാരണത്തിന് തിരുവല്ലയിൽ പെൺകുട്ടിയെ കഴുത്തിൽ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീവെച്ചത് മാർച്ച് 12-നാണ്. തിരുവല്ലയിലെ റോഡിൽ പട്ടാപ്പകൽ നടന്ന സംഭവത്തിൽ പെൺകുട്ടി എട്ടാംനാൾ മരിച്ചു. തൃശ്ശൂരിൽ വ്യാഴാഴ്ചയും സമാനമായ സംഭവമാണ് ഉണ്ടായത്. പെൺകുട്ടി വീട്ടിലായിരുന്നെന്ന് മാത്രം. മുൻ പരിചയവും അടുപ്പവുമുള്ള യുവാവാണ് വീട്ടിലെത്തി കഴുത്തിൽ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീവെച്ചു കൊന്നത്.
കോട്ടയത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ സീനിയർ വിദ്യാർഥി കാമ്പസിൽ ചേർത്തുപിടിച്ച് പെട്രോളൊഴിച്ച് തീകൊളുത്തിയത് 2017 ഫെബ്രുവരി രണ്ടിന്. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. പാരാമെഡിക്കൽ വിദ്യാർഥികളാണ് മരിച്ചവർ.
തിരൂരിൽ 15-കാരിയെ ബംഗാളി യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നത് സെപ്റ്റംബർ 29-ന്. പ്രണയം നിരസിച്ചതായിരുന്നു കാരണമെന്നാണ് 25-കാരനായ പ്രതിയുടെ മൊഴി. പത്തനംതിട്ടയിലെ കടമ്മനിട്ടയിൽ പ്രണയം നിരസിച്ച 17-കാരിയെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീവച്ചത് 2017 ജൂലായ് 14-ന്. പെൺകുട്ടി 22-ന് മരിച്ചു.
പിണക്കത്തിലായ ഭാര്യയെ യുവാവ് നടുറോഡിൽ നൂറുകണക്കിനു പേരുടെ മുന്നിൽ പെട്രോളൊഴിച്ച് തീവെച്ചുകൊന്നത് 2018 ഏപ്രിൽ 30-ന്. തൃശ്ശൂർ ചെങ്ങാലൂരിലായിരുന്നു സംഭവം.
പ്രണയാഭ്യർഥന നിരസിച്ചതിനാൽ കോളേജിലെത്തി വിദ്യാർഥിനിയെ കുത്തിക്കൊന്ന സംഭ വം കാസർകോട് സുള്യയിൽ നടന്നത് 2018 ഫിബ്രവരി 23-ന്.പ്രണയാഭ്യർഥന നിഷേധിച്ച പെൺകുട്ടിയെ തൃപ്പൂണിത്തുറ ഉദയംപേരൂരിൽ വെട്ടിവീഴ്ത്തിയത് അടുത്ത കാലത്ത്. പെൺകുട്ടിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിച്ചത് തൃശ്ശൂർ മാളയിൽ. പെൺകുട്ടിയെ അടക്കം വീട്ടിൽ പൂട്ടിയിട്ട് തീവെച്ചത് തൃശ്ശൂർ പുന്നയൂർക്കുളത്താണ്. യുവതി നടന്നുപോകവേ കഴുത്തിൽ കുത്തിയ സംഭവം കുന്നംകുളത്തുണ്ടായി. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ ക്രൂരമായി മർദിച്ചത് തിരുവനന്തപുരത്താണ്.