ധാക്കയില്‍ നടക്കുന്ന എസിസി യോഗത്തില്‍ ബിസിസിഐ പങ്കെടുക്കില്ല; ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍

Spread the love

ധാക്ക: ഇന്ത്യ വേദിയാവുന്ന ഈവര്‍ഷത്തെ ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം ബഹിഷ്‌കരിക്കാനുള്ള ബിസിസിഐ നീക്കമാണ് ടൂര്‍ണമെന്റിന്റെ ഭാവി പ്രതിസന്ധിയിലായത്. സെപ്റ്റംബറില്‍ ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിലാണ് ഈ വര്‍ഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കേണ്ടത്. ഇന്ത്യ – പാകിസ്ഥാന്‍ മത്സര വേദിയും ബാക്കി മത്സരങ്ങളുടെ ഷെഡ്യൂളും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് ധാക്കയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കില്ലന്നും യോഗതീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് ബിസിസിഐ നിലപാട്. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങള്‍ പരിഗണിച്ച് യോഗവേദി ധാക്കയില്‍ നിന്ന് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം. വേദി ധാക്കയില്‍ നിന്ന് മാറ്റിയിലെങ്കില്‍ യോഗം ബഹിഷ്‌കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. എന്നാല്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്വി അധ്യക്ഷനായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.

എസിസി യോഗവുമായി ബന്ധപ്പെട്ട് ഇന്ത്യക്കുമേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്താനാണ് പിസിബി അധ്യക്ഷന്‍ ശ്രമിക്കുന്നതെന്ന് ബിസിസിഐ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സെപ്റ്റംബറിലെ ഏഷ്യാകപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയത്. ആറ് ടീമുകളാണ് ഏഷ്യാകപ്പില്‍ പങ്കെടുക്കുക. 2023ല്‍ പാകിസ്ഥാന്‍ വേദിയായ ഏഷ്യാകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ, പാകിസ്ഥാനില്‍ കളിച്ചില്ല. പകരം മത്സരങ്ങള്‍ നടത്തിയത് ദുബായില്‍. സമാനരീതിയില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടത്തണമെന്നാണ് പിസിബി നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റില്‍ ബംംഗ്ലാദേശില്‍ അവര്‍ക്കെതിരെ നടക്കാനിരുന്ന പരമ്പരയില്‍ നിന്നും ഇന്ത്യ പിന്മാറുമെന്നുള്ള വാര്‍ത്തുകളുണ്ടായിരുന്നു. ഓഗസ്റ്റ് 17, 20, 23 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കേണ്ടത്. തുടര്‍ന്ന് 26, 29, 31 തീയതികളില്‍ മൂന്ന് ടി20 മത്സരങ്ങളും കളിക്കേണ്ടേതുണ്ട്.