സി.പി.എമ്മിന്റെ കുറിച്ചിക്കോട്ട വിറപ്പിച്ച് വൈശാഖ്..! ജില്ലാ പഞ്ചായത്തിൽ കുറിച്ചിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് റിപ്പോർട്ട്; ആയുധങ്ങളെല്ലാം കളത്തിലിറക്കി സി.പി.എം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കഴിഞ്ഞ തവണ കൈവിട്ട ഡിവിഷൻ തിരികെപ്പിടിക്കാൻ, മുതിർന്ന ജില്ലാ നേതാവിനെ തന്നെ കളത്തിലിറക്കിയിട്ടും സി.പി.എം കുറിച്ചിയിൽ വിയർക്കുന്നു. സി.പി.എമ്മിന്റെ ജില്ലയിൽ മുതിർന്ന നേതാക്കളിൽ ഒരാളായ കെ.എം രാധാകൃഷ്ണനെ തന്നെ രംഗത്തിറക്കിയിട്ടും, യു.ഡി.എഫിന്റെ യൂവാക്കളരുടെ കരുത്തിൽ സി.പി.എം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ വെള്ളം കുടിക്കുകയായണ്.

കഴിഞ്ഞ തവണ സി.പി.എമ്മിലെ വിഭാഗീയതയെ തുടർന്നാണ് കുറിച്ചി ഡിവിഷൻ കൈവിട്ടു പോയത്. ഇതേ തുടർന്ന് എന്തു വിലകൊടുത്തും ഡിവിഷൻ തിരികെ പിടിക്കുന്നതിനായിരുന്നു സി.പി.എമ്മിന്റെ പദ്ധതി. ഇതിനായി വൻ കരുത്തോടെ ജില്ലാ നേതാവിനെ തന്നെ രംഗത്തിറക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി യുവ വിദ്യാർത്ഥി നേതാവ് വൈശാഖിനെ ജില്ലാ കോൺഗ്രസ് നേതൃത്വം രംഗത്തിറക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി ഡിവിഷനിലെ പനച്ചിക്കാട് സ്വദേശിയായ വൈശാഖിന്റെ യുവത്വം തന്നെയാണ് ഇവിടെ സി.പി.എമ്മിനെ ഇപ്പോൾ വെല്ലുവിളിയാകുന്നത്. വീട്ടമ്മമാർക്ക് ഇടയിൽ വൈശാഖിന് വൻ സ്വാധീനമാണ് ഇപ്പോഴുള്ളത്. തങ്ങളുടെ മകനായി അംഗീകരിച്ചാണ് വൈശാഖിന് പല വീടുകളിലും സ്വീകരണം നൽകുന്നത്. ഇത്തരത്തിൽ ഡിവിഷന്റെ മുക്കിലും മൂലയിലും ഭരണം പിടിക്കാൻ തകർത്ത് ഇടിച്ചു കയറുന്ന വൈശാഖ് വിജയം ഉറപ്പാക്കുകയാണ് എന്നു തന്നെയാണ് കുറിച്ചിയിൽ നിന്നും കേൾക്കുന്ന വാർത്തകൾ.

സി.പി.എമ്മിലെ വിഭാഗീയതയിൽ എതിർ പക്ഷത്താണ് കെ.എം രാധാകൃഷ്ണൻ നിന്നിരുന്നത്. അതുകൊണ്ടു തന്നെ ഇദ്ദേഹത്തോട് കുറിച്ചിയിലെ ഒരു വിഭാഗത്തിൽ നിന്നും വൻ എതിർപ്പാണ് നേരിടേണ്ടി വരുന്നത്. ഇത് കൂടാതെ ഡിവിഷന്റെ പരിധിയിൽ പോലും പെടാത്ത പാമ്പാടിയിൽ നിന്നുമാണ് കെ.എം രാധാകൃഷ്ണനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതും. ഇതും സി.പി.എമ്മിൽ വിഭാഗീയത ഇരട്ടിയാക്കി മാറ്റിയിട്ടുണ്ട്.