രാത്രി എട്ട് മണിക്ക് പോലും ടിസി വാങ്ങി കുട്ടികളെ എയ്ഡഡ് സ്കൂളിലേക്ക് മാറ്റി; ടിസി നല്‍കിയത് സമ്പൂര്‍ണ പോര്‍ട്ടല്‍ റീസെറ്റ് ചെയ്ത്; വാഗ്ദാനം ചെയ്തത് സൗജന്യ യാത്രയും യൂണിഫോമും; വയനാട്ടിലെ അസാധാരണ ഇടപെടല്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന് സ്ഥിര നിയമനത്തിനെന്ന് ആരോപണം

Spread the love

സ്വന്തം ലേഖകൻ

വെള്ളമുണ്ട: സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്‍ പി.ജി. രഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കു ജോലിയിൽ സ്ഥിര നിയമനം ലഭിക്കാൻ നടന്നത് വൻ ക്രമക്കേടുകൾ.

സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് എയ്ഡഡ് സ്കൂളിലേക്ക് കുട്ടികളെ ചേര്‍ത്ത് ഡിവിഷന്‍ തികയ്ക്കാന്‍ ശ്രമം നടന്നെന്നാണ് ആരോ‌പണം. രാത്രി 8 മണിക്ക് പോലും ടിസി വാങ്ങി കുട്ടികളെ എയ്ഡഡ് സ്കൂളിലേക്ക് മാറ്റിയതായാണ് കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫിസ് സമയം കഴിഞ്ഞു സമ്പൂര്‍ണ പോര്‍ട്ടല്‍ റീസെറ്റ് ചെയ്താണു ടിസി നല്‍കിയതെന്നു വിവരാവകാശ രേഖകളിലും വ്യക്തമാകുന്നു. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി വിദ്യാഭ്യാസ വകുപ്പ് അധികൃതരുള്‍പ്പെടെ ഒത്തു കളിച്ചതായാണ് ആരോപണം.

സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ 3 പേര്‍ ചുമതലയേറ്റ ശേഷമാണ് വെള്ളമുണ്ട എയുപി സകൂളിലേക്കു മറ്റു സ്കൂളുകളിലെ കുട്ടികള്‍ ടിസി വാങ്ങിയെത്തുന്നത്. തരുവണ ഗവ. സ്കൂളില്‍ നിന്ന് ആറാം പ്രവൃത്തി ദിനത്തില്‍ മാത്രം 4 കുട്ടികള്‍ക്കു വെള്ളമുണ്ട സ്കൂളിലേക്കു ടിസി നല്‍കിയതായി വിവരാവകാശ രേഖകളിലുണ്ട്.

ആറാം പ്രവൃത്തി ദിനം നടപടികള്‍ പൂര്‍ത്തിയാക്കി സമ്പൂര്‍ണ വെബ്സൈറ്റില്‍ വിവരങ്ങളെല്ലാം രേഖപ്പെടുത്തിയതിനു ശേഷവും അസാധാരണ നീക്കത്തിലൂടെ സൈറ്റ് റീസെറ്റ് ചെയ്തു രാത്രി 8നു 2 കുട്ടികള്‍ക്കു ടിസി നല്‍കി. സൗജന്യ യാത്രയും യൂണിഫോമും വാഗ്ദാനം ചെയ്തിരുന്നുവെന്നാണു രക്ഷിതാക്കള്‍ പറയുന്നത്. വീടിനു തൊട്ടടുത്ത സര്‍ക്കാര്‍ സ്കൂളില്‍ നിന്നാണു 4 കിലോമീറ്റര്‍ അകലെയുള്ള എയ്ഡഡ് സ്കൂളിലേക്ക് കുട്ടികള്‍ ടിസി വാങ്ങിയത്.

വഞ്ഞോടുള്ള മറ്റൊരു എയ്ഡഡ് സ്കൂളില്‍ നിന്നും കുട്ടികളെ വെള്ളമുണ്ട സ്കൂളിലേക്കു മാറ്റിയിട്ടുണ്ട്. ആറാം പ്രവൃത്തി ദിനം ആര്‍ക്കു ടിസി നല്‍കിയാലും അതു തെറ്റാണെന്ന് മാനന്തവാടി എഇഒ പറയുന്നു. എന്നാല്‍, രക്ഷിതാവ് ആവശ്യപ്പെട്ടാല്‍ ടിസി നല്‍കാന്‍ ബാധ്യതയുണ്ടെന്നും മേലുദ്യോഗസ്ഥന്‍ സമ്പൂര്‍ണ വെബ്സൈറ്റ് റീസെറ്റ് ചെയ്തു നല്‍കിയതിനാലുമാണ് ടിസി നല്‍കിയതെന്ന് തരുവണ യുപി സ്കൂള്‍ പ്രധാനാധ്യാപകന്‍ പറയുന്നു.