play-sharp-fill
ലോക്സഭാതെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റാൽ രാജിവയ്ക്കുമെന്ന് ഇ.പി ജയരാജൻ, തിരിച്ചടിയാകുന്നത് മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും, പാർട്ടിയെ സമ്മർദ്ധത്തിലാക്കാനുള്ള പുതിയ തന്ത്രം? നിർണ്ണായകമായി എക്സിറ്റ് പോൾ ഫലം

ലോക്സഭാതെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റാൽ രാജിവയ്ക്കുമെന്ന് ഇ.പി ജയരാജൻ, തിരിച്ചടിയാകുന്നത് മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും, പാർട്ടിയെ സമ്മർദ്ധത്തിലാക്കാനുള്ള പുതിയ തന്ത്രം? നിർണ്ണായകമായി എക്സിറ്റ് പോൾ ഫലം

കണ്ണൂർ: ലോക്സഭാതെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന് തിരിച്ചടിയേറ്റാൽ ഇ.പി ജയരാജൻ കൺവീനർ സ്ഥാനം രാജിവയ്ക്കുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുവരുന്ന വിവരം. പാർട്ടിക്കുള്ളിൽ തനിക്കെതിരെ നടക്കുന്ന ഗൂഡനീക്കങ്ങളിൽ പ്രതിഷേധിച്ച് ഇ.പി ജയരാജൻ നേരത്തെ രാജി സന്നദ്ധ അറിയിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പശ്ചാത്തലം മുൻനിർത്തി പാർട്ടി രാജിയ്ക്ക് അനുവദിച്ചിരുന്നില്ല.

സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായയുള്ള അഭിപ്രായ ഭിന്നതയിൽ കൺവീനർ സ്ഥാനം രാജിവെച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാനാണ് ജയരാജന്റെ നീക്കമെന്ന് ചില പാർട്ടി പ്രവർത്തകർ പറയുന്നു. പ്രതികൂലമായ വിധി എക്സിറ്റുപോളുകൾ പ്രവചിക്കുന്നത് പാർട്ടി നേതൃത്വവും ഇ.പി ജയരാജനും തള്ളിക്കളയുന്നുണ്ടെങ്കിലും സി.പി. എമ്മിനെ ഇത് കാര്യമായി ബാധിക്കുമെന്നതിൽ സംശയമില്ല.


തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം തന്റെ രാജിയിലൂടെ ഇ.പി ജയരാജൻ ഏറ്റെടുത്താൽ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ പാർട്ടിക്കുള്ളിൽ ചോദ്യമുനകൾ ഉയരും. എന്നാൽ എൽ.ഡി. എഫ് കൺവീനറെന്ന നിലയിൽ ഇ.പി ജയരാജന്റെ പ്രവർത്തനം പരാജയമാണെന്ന വാദം മുന്നണിയിലെ മറ്റു പാർട്ടികൾ ഉന്നയിക്കുന്നുണ്ട്. ദല്ലാൾ നന്ദകുമാർ വിവാദത്തിൽ ഇ.പിയെ വിമർശിച്ചു കൊണ്ടു സി.പി. ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് എൽ.ഡി. എഫിനെ പ്രതിസന്ധിയിലാക്കിയ കൺവീനറാണ് ഇ.പി ജയരാജൻ. ദല്ലാൾ നന്ദകുമാറുമായുള്ള ഇ.പിയുടെ വഴിവിട്ട ബന്ധം മുഖ്യമന്ത്രിയടക്കം തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ കഷ്ടിച്ചു പാർട്ടി നടപടിയിൽ നിന്നും ഒഴിവായ ഇ.പി ജയരാജൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്രകമ്മിറ്റിയോഗത്തിൽ ഈ വിഷയം വീണ്ടും ഉയർന്നുവരാൻ സാധ്യതയുണ്ട്.

പാർട്ടി നടപടിയുണ്ടാകുമെന്ന സൂചന നിലനിൽക്കവെ സജീവരാഷ്ട്രീയത്തിൽ നിന്നും പിൻതിരിയാനാണ് ഇ.പി ജയരാജൻ കരുക്കൾ നീക്കുന്നത്. എന്നാൽ ഇ.പി ജയരാജനെപ്പോലുള്ള ഒരു ഉന്നത നേതാവ് മുന്നണിയിൽ നിന്നും മാറി നിൽക്കുന്നത് സി.പി. എം നേതൃത്വത്തെ പ്രതിസന്ധിയിലാക്കാൻ സാധ്യതയേറെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി മുന്നേറ്റം നടത്തുമെന്ന എക്സിറ്റ് പോൾ ഫലപ്രഖ്യാപനങ്ങൾ തള്ളി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ കണ്ണൂരിൽ രംഗത്തെത്തിയിരുന്നു.

ഇപ്പോൾ പുറത്തു വന്ന എക്സിറ്റ് പോളുകൾ സംശയാസ്പദമാണെന്നും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി നേതാക്കൾ നേരത്തെ പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ അത് വിശ്വസനീയമല്ല. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു നിലപാടാണ് എല്ലാ എക്സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്.

അതുകൊണ്ട് ഇന്ത്യ മുന്നണി നേതാക്കൾ പറഞ്ഞതുപോലെ വോട്ടെണ്ണൽ സമയത്ത് അതീവ ജാഗ്രതയുണ്ടാകണം. കേരളത്തിൽ എൽ.ഡി.എഫിന്റെ വിജയത്തിൽ ആശങ്കയില്ലെന്നും 12 സീറ്റുകൾ മുന്നണി നേടുമെന്നാണ് എം. വി ഗോവിന്ദൻ തിരുവനന്തപുരത്ത് പ്രതികരിച്ചത്. എക്സിറ്റ് പോൾ നട്ട പ്രാന്താണെന്ന് പറഞ്ഞ് പരിഹസിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ചെയ്തത്. കേരളം മതനിരപേക്ഷതയുടെ നാടാണ്. ന്യൂ ജനറേഷൻ വിദ്യാസമ്പന്നരാണ്. ലോക കാര്യങ്ങൾ നിരീക്ഷിക്കുന്നവരാണ്. അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്. അതിനാൽ തന്നെ ബിജെപി കേരളത്തിൽ വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.