video

00:00

വോട്ടർമാരെ സ്വാധീനിക്കാൻ പുതുവഴികളുമായി ബി.ജെ.പി ; വോട്ട് പിടിക്കാൻ വിശ്വാസികളായ സ്ത്രീകളെ ഉൾപ്പെടുത്തി വാട്ട്‌സ്അപ്പ് ഗ്രൂപ്പുകൾ : ക്ഷേത്രങ്ങളുടെ ചുവട് പിടിച്ച് ബി.ജെ.പി വളരുന്ന വഴികൾ പരിശോധിച്ച് സിപിഎം

വോട്ടർമാരെ സ്വാധീനിക്കാൻ പുതുവഴികളുമായി ബി.ജെ.പി ; വോട്ട് പിടിക്കാൻ വിശ്വാസികളായ സ്ത്രീകളെ ഉൾപ്പെടുത്തി വാട്ട്‌സ്അപ്പ് ഗ്രൂപ്പുകൾ : ക്ഷേത്രങ്ങളുടെ ചുവട് പിടിച്ച് ബി.ജെ.പി വളരുന്ന വഴികൾ പരിശോധിച്ച് സിപിഎം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ബി.ജെ.പിയ്ക്ക് നേടാൻ സാധിച്ചില്ലെങ്കിലും മുൻപ് ഉണ്ടായിരുന്നതിനെക്കാൾ നില മെച്ചപ്പെടുത്താൻ ബി.ജെ.പിയ്ക്ക് സാധിച്ചിട്ടുണ്ട്. തലസ്ഥാനത്ത് കോർപ്പറേഷൻ പരിധിയിൽ ക്ഷേത്രങ്ങൾക്ക് ചുറ്റിലുമുള്ള വാർഡുകളിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ.

തീരദേശ വാർഡുകളടക്കം മുസ്ലിം, ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസിന്റെ സ്വാധീനത്തിൽ ഇടിവുണ്ടായിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ ചെറിയ പാകപ്പിഴകളും കണക്കുകൂട്ടലിലെ പിഴവുമില്ലായിരുന്നുവെങ്കിൽ അറുപതിലേറെ സീറ്റുകൾ എൽ.ഡി.എഫിന് ലഭിച്ചേനെയെന്നും സി.പി.എം വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര ഭാരവാഹികളെയടക്കം സ്ഥാനാർത്ഥികളാക്കുന്നു, ഭക്തരെ ചേർത്ത് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നു, വിശ്വാസികളായ വനിതകളെ മാത്രമുൾക്കൊള്ളിച്ചുള്ള വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു തുടങ്ങിയവയാണ് വോട്ടർമാരെ സ്വാധീനിക്കാനുള്ള ബി.ജെ.പിയുടെ പുതിയ തന്ത്രങ്ങൾ.

ബി.ജെ.പി ജില്ലയിലാകെ വർഗീയ ധ്രുവീകരണം നടത്തിയാണ് വോട്ട് പിടിച്ചത്. ജാതി അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം ഏറെയും. നായർ വിഭാഗത്തിന്റെ വോട്ടുകളിലേറിയ പങ്കും ബി.ജെ.പിക്ക് നഗരമേഖലയിൽ അനുകൂലമായി.

എന്നാൽ,വർക്കല നഗരസഭയിലും ചിറയിൻകീഴ് താലൂക്കിലെ ചില പ്രദേശങ്ങളിലുമടക്കം ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയത് ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുബാങ്കായ ഈഴവ വിഭാഗത്തിൽ നിന്നും വോട്ടുകൾ ചോർന്നതോടെയാണ്.