കോവിഡ് വാക്‌സിനും യുവാക്കളിൽ പെട്ടെന്ന് സംഭവിക്കുന്ന മരണവും തമ്മില്‍ ബന്ധമില്ല; കേന്ദ്രം പഠനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

Spread the love

കോവിഡ് വ്യാപനത്തിനു ശേഷം യുവാക്കൾക്ക് പെട്ടെന്ന് ഹൃദയാഘാതം വന്നുമരിക്കുന്ന സംഭവങ്ങൾ വ്യാപകമായി കൂടിയെന്ന ആരോപണങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും ഉയർന്നതിനു പിന്നാലെ, ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ ഒരു പഠനം നടത്താൻ പോകുന്നുവെന്നായിരുന്നു ചില വാർത്തകൾ. എന്നാൽ, ഈ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും പിഐബി ഫാക്ട്‌ചെക്കും വ്യക്തമാക്കി.

ആരോഗ്യ ഗവേഷണ വിഭാഗം ഇത്തരത്തിൽ ഒരു പഠനം ആരംഭിച്ചിട്ടില്ലെന്നും, ദില്ലിയിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്ര ഗവേഷണ സ്ഥാപനവുമായി ചേർന്ന് കേന്ദ്രം പഠനം നടത്തുകയാണെന്നുള്ള വാര്‍ത്ത തെറ്റായതാണെന്നും പിഐബി ഫാക്ട്‌ചെക്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനുമുമ്പ്, കേന്ദ്ര സർക്കാറിന് കീഴിലുള്ള രണ്ട് പ്രധാനംഗിയ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങൾ വ്യക്തമാക്കിയത് — യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് കോവിഡ് വാക്‌സിനേഷനുമായി നേരിട്ട് ബന്ധമില്ലെന്നുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിൽ കർണാടക സർക്കാർ പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി നിയോഗിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് “കേന്ദ്രം പഠനം ആരംഭിച്ചുവെന്ന” തരത്തിലുള്ള തെറ്റായ റിപ്പോർട്ടുകൾ വ്യാപിച്ചതെന്നും കേന്ദ്രം പറഞ്ഞു.