
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകള്‍ 7,000 കടന്ന സാഹചര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മുതിർന്ന മന്ത്രിമാർ ഉള്‍പ്പെടെ എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കി.
ഇന്നലെ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദർശിച്ച ഭീകരവിരുദ്ധ പ്രതിനിധി സംഘവും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരായതായി വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രിയെ ഇന്ന് വൈകുന്നേരം കാണാൻ നിശ്ചയിച്ചിട്ടുള്ള ഡൽഹിയിലെ എംപിമാർക്കും എംഎല്‍എമാർക്കും മറ്റ് നേതാക്കള്‍ക്കും കൊവിഡ് ആർടിപിസിആർ പരിശോധന ഏർപ്പെടുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി പാർട്ടി ഓഫീസില്‍ വെച്ചാണ് ഈ നേതാക്കള്‍ക്ക് പരിശോധന നടത്തിയത്. രാജ്യത്ത് നിലവില്‍ 7,121 സജീവ കൊവിഡ് കേസുകളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. 2,223 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുതുതായി കണ്ടെത്തിയ കൊവിഡ് 19 വകഭേദമായ എക്സ് എഫ് ജിയുടെ ഏകദേശം 163 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.