
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. കോവിഡ് വന്നു മാറിയതിനു ശേഷവും പല രോഗികൾക്കും ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ വ്യാപകമായി കണ്ടുവരുന്നു.
ശരീരവേദന, ക്ഷീണം, സന്ധിവേദന, കിതപ്പ് തുടങ്ങിയ പ്രശ്നങ്ങൾ മിക്ക രോഗികളിലും കണ്ടുവരുന്നു. കോവിഡ് വന്ന് നാലും അഞ്ചും മാസങ്ങൾക്കു ശേഷവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പലരിലും പരിഹരിക്കപ്പെട്ടിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിൽ കോവിഡിന് ശേഷം അസ്വസ്ഥതകൾ കൂടുന്നതായും കണ്ടുവരുന്നു.
രോഗപ്രതിരോധ രംഗത്തും കോവിഡ് രോഗ ചികിത്സയിലും ആയുർവേദം ഭാരതത്തിലുടനീളം നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നുണ്ട് . കേരളത്തിൽ ഗവൺമെൻറ് ആയുർവേദ ആശുപത്രികൾ വഴി ഭേഷജം എന്ന പേരിൽ കോവിഡ് ചികിത്സയും ഫലപ്രദമായി നടത്തിവരുന്നു.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾക്ക് ആയുർവേദ ചികിത്സയും യോഗയും പ്രാണായാമവും ഫലപ്രദമാണെന്ന് അസോസിയേഷൻ അറിയിച്ചു. ഗവൺമെൻറ് ആയുർവേദ ആശുപത്രികൾ വഴി പുനർജനി എന്ന പേരിലും സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുവരുന്ന ആയുർ ഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്കുകൾ വഴിയും കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ആയുർവേദ ചികിത്സയും നിർദ്ദേശങ്ങളും ലഭിക്കുന്നതായിരിക്കും എന്നും അസോസിയേഷൻ അറിയിച്ചു.