play-sharp-fill
കേന്ദ്രം പിടിമുറുക്കിയതോടെ മറച്ചു വെച്ച കൊവിഡ് മരണങ്ങൾ കൂട്ടത്തോടെ പുറത്ത്; കണക്കുകളിലെ കേരള മോഡൽ നിലം പൊത്തി; കൊവിഡ് മരണ നിരക്കിൽ കേരളം രാജ്യത്ത് രണ്ടാമത്

കേന്ദ്രം പിടിമുറുക്കിയതോടെ മറച്ചു വെച്ച കൊവിഡ് മരണങ്ങൾ കൂട്ടത്തോടെ പുറത്ത്; കണക്കുകളിലെ കേരള മോഡൽ നിലം പൊത്തി; കൊവിഡ് മരണ നിരക്കിൽ കേരളം രാജ്യത്ത് രണ്ടാമത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് മരണങ്ങളുടെ കാര്യത്തിൽ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ കേരളത്തിന്റെ കണക്കിലെ കളികൾ തവിട് പൊടിയായി.


കേരളത്തിലെ കൊവിഡ് മരണങ്ങൾ അര ലക്ഷത്തിനടുത്ത് എത്തിയതോടെ സംസ്ഥാനത്തെ മരണനിരക്ക് ദേശീയ ശരാശരിയിലേക്ക് അടുത്തു. ദേശീയ ശരാശരി 1.37ൽ നിൽക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് 0.93 ലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ മൊത്തം മരണക്കണക്കിൽ കേരളം മഹാരാഷ്ട്രയ്ക്കും പിന്നിൽ രണ്ടാമതെത്തി.

മറച്ചുവെച്ച മരണങ്ങൾ കൂട്ടത്തോടെ പുറത്തുവിടേണ്ടി വന്നതോടെയാണ് കണക്കുകളിലെ കേരള മോഡൽ ചോദ്യം ചെയ്യപ്പെടുന്നത്.

പ്രതിദിന കേസുകളിൽ മുന്നിലാണെങ്കിലും മരണനിരക്ക് വെറും 0.4 ശതമാനം മാത്രമാണെന്നായിരുന്നു കൊവിഡിന്റെ ഒന്നാം തരംഗ കാലത്ത് സംസ്ഥാന സർക്കാരിന്റെ പ്രധാന അവകാശവാദം.

എന്നാൽ നിലവിൽ 1.41 ലക്ഷത്തിലധികം മരണമുണ്ടായ മഹാരാഷ്ട്രക്ക് തൊട്ടു പിന്നിലാണ് 49,547 മരണങ്ങളുമായി കേരളത്തിന്റെ സ്ഥാനം.

നേരത്തെ മറച്ചുവെച്ച മരണങ്ങൾ പിന്നീട് ചേർക്കേണ്ടി വന്നതോടെയാണ് കേരളത്തിന്റെ കള്ളി പുറത്തായത്. 25,000ത്തിലധികം മരണമാണ് അപ്പീലിലൂടെ മാത്രം ചേർത്തത്.

മരണം അരലക്ഷത്തോട് അടുക്കുമ്പോൾ കൊവിഡ് മരണപ്പട്ടികയിൽ ചേർക്കാൻ 10,141 അപേക്ഷകൾ ഇനിയും ബാക്കിയുണ്ട് എന്നതാണ് വസ്തുത.

സംസ്ഥാനത്ത് വാക്സീനേഷൻ സമ്പൂർണമാകാറായിട്ടും നിലവിലെ മരണനിരക്ക് , വാക്സീനെത്തുന്നതിന് മുൻപുള്ളതിനേക്കാൾ കൂടി നിൽക്കുന്നുവെന്നതും കൗതുകകരമാണ്.

അതേസമയം വാക്സിനുണ്ടായിട്ടും മരണനിരക്ക് കുറയുന്നില്ലെന്ന വസ്തുതക്ക് പിന്നിൽ ആദ്യതരംഗകാലത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്യാതെ മറച്ചുവെച്ചതാണെന്നാണ് വിവരം.