
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലോട്ടറി ക്ഷേമനിധി ബോർഡില്‍ തട്ടിപ്പ് നടത്തിയ പ്രതി സംഗീതിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കല്‍ ബോർഡ് രൂപീകരിക്കണമെന്ന് കോടതി. സംഗീതിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ റിപ്പോർട്ട് നല്‍കിയിരുന്നു.
ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ക്ഷേമനിധി ബോർഡില്‍ നടന്ന 14 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പില്‍ ഒന്നാം പ്രതിയാണ് ലോട്ടറി വകുപ്പിലെ ക്ലർക്കായിരുന്ന കെ. സംഗീത്. ലോട്ടറി തൊഴിലാളികള്‍ അടച്ച അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു. 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ടും സീലുകള്‍ ഉപയോഗിച്ചും വ്യാജ രേഖകള്‍ ചമച്ചുമാണ് സംഗീത് പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് തിരുവനന്തപുരം കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസില്‍ മാത്രം 45 സ്ഥല ഇടപാടുകള്‍ ഇവർ നടത്തിയിട്ടുണ്ട്.
കൂടാതെ നിർമ്മാണ കമ്പനികൾ ആരംഭിക്കാനും ആഡംബര വീടുകള്‍ പണിയാനും ഈ പണം ഉപയോഗിച്ചതായി വിജിലൻസ് കണ്ടെത്തി. തട്ടിപ്പ് നടത്തിയ പണം കൊണ്ട് സംഗീതിന്റെ സുഹൃത്ത് അനില്‍ കണ്സ്ട്രേഷൻ കമ്ബനി ആരംഭിച്ചു. തട്ടിപ്പ് നടത്തിയ പണം അനില്‍ ഫികസഡ് ഡെപ്പോസിറ്റായി ഇട്ടു. ഇതില്‍ നിന്നും ഓവർ ഡ്രാഫ്റ്റെടുത്ത് സംഗീതിൻ്റെ സഹോദൻ സമ്ബത്തിന് നല്‍കുകയും ചെയ്തു. ഇതോടെ കേസില്‍ ദന്തല്‍ ഡോക്ടറായ സമ്പത്ത് കേസില്‍ മൂന്നാം പ്രതിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റിലായതിന് പിന്നാലെ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം സംഗീത് കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രാഥമിക മെഡിക്കല്‍ റിപ്പോർട്ടില്‍ ഇത് തള്ളിയതിനെത്തുടർന്ന് മാനസികാവസ്ഥ പരിശോധിക്കാൻ പ്രത്യേക മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.



