
ഹൈദരാബാദ്: പണം സമ്പാദിക്കുന്നതിന് വേണ്ടി രണ്ടായിരം രൂപയ്ക്ക് മൊബൈല്‍ ആപ്പില്‍ ലൈംഗികദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. ഹൈദരാബാദ് മല്ലികാര്‍ജുന നഗര്‍ സ്വദേശിയായ 41കാരനേയും 37കാരി ഭാര്യയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലൈവ് സ്ട്രീമിങ്ങിനായി ഉപയോഗിച്ച ഹെഡെഫനിഷന്‍ ക്യാമറ സംവിധാനങ്ങളും പൊലീസ് പിടിച്ചെടുത്തു. പണം നല്‍കുന്ന ഉപയോക്താക്കളുമായി ദമ്പതികള്‍ ആപ്പിലെ ആക്‌സസ് ലിങ്കുകള്‍ പങ്കിട്ടാണ് സ്വകാര്യനിമിഷങ്ങള്‍ കാണിച്ചിരുന്നത്. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള വഴിയെന്ന് കണ്ടാണ് ലൈവ് സട്രീമിങ് നടത്തിയതെന്ന് ടാക്സി ഡ്രൈവറായ ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ലൈവ് സ്ട്രീമിങ്ങിനു പുറമേ റെക്കോര്‍ഡഡ് വിഡിയോകളും ദമ്പതികള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. യുവാക്കള്‍ ഉപയോഗിക്കുന്ന ആപ്പില്‍ ലൈവ് സ്ട്രീമിങ്ങിനു 2000 രൂപയും റെക്കോര്‍ഡഡ് വീഡിയോയ്ക്ക് 500 രൂപയുമാണ് ഈടാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടാക്സി ഓടിക്കാന്‍ പോയി കിട്ടുന്നതിനേക്കാള്‍ കൂടുതൽ തുക ആപ്പിലൂടെ ദമ്പതികള്‍ സമ്പാദിച്ചതായി പൊലീസ് വ്യക്തമാക്കി. ഐഡന്റിറ്റി മറയ്ക്കാൻ ഇവർ മാസ്‌ക് ധരിച്ചാണ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ദമ്പതികളുടെ വീട്ടില്‍ ഈസ്റ്റ് സോണ്‍ ടാസ്ക് ഫോഴ്സ് റെയ്ഡ് നടത്തിയത്. ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലേക്ക് മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ കയറി. പരിസരം മുഴുവൻ ശീലകള്‍ കൊണ്ട് മൂടിയിരുന്നു. ഓണ്‍ലൈൻ സെഷൻ ആരംഭിക്കാൻ പോകുന്നതിനിടെയാണ് സംഘം അവരെ പിടികൂടിയത്. പിടിയിലായ സമയത്ത് ഇരുവരും അർധനഗ്നരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നാല് മൊബൈല്‍ ഫോണുകള്‍, രണ്ട് ട്രൈപോഡുകള്‍, എച്ച്ഡി ക്യാമറകൾ, പണമടയ്ക്കല്‍ വിവരങ്ങള്‍ അടങ്ങിയ രണ്ട് നോട്ട്ബുക്കുകള്‍ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ദമ്പതികള്‍ക്ക് കോളേജില്‍ പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ട്. മാതാപിതാക്കളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 296 (പൊതുസ്ഥലത്ത് അശ്ലീലം), ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 67 (എ) എന്നിവ പ്രകാരം സ്വമേധയാ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.