
കറുകച്ചാല്‍: ചിട്ടി പിടിക്കുന്നതിനായി ജാമ്യക്കാരിയായ വീട്ടമ്മയുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതായി പരാതി. നെടുംകുന്നം ഇലന്തുശേരില് വീട്ടില്‍ ആശാ വി. ദേവാണ് കറുകച്ചാല്‍ സ്വദേശിനിയുടെ പേരില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
2021ലാണ് കറുകച്ചാല്‍ അർബൻ സൊസൈറ്റിയില്‍ ആശാ വി. ദേവ് ചിട്ടി ചേരുന്നത്. ഇരുവരും പരസ്പരം ജാമ്യംനിന്നു. എന്നാല്‍ ചിട്ടി വീണതോടെ ആശയെ അറിയിക്കാതെ കറുകച്ചാല്‍ സ്വദേശിനി വ്യാജ ഒപ്പിട്ട് പണം കൈപ്പറ്റിയതായാണ് പരാതി. ചിട്ടി തിരിച്ചടവ് മുടങ്ങിയതോടെ സൊസൈറ്റി അധികൃതർ ആശയെ വിളിച്ച് പണം അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ഇതോടെയാണ് വീട്ടമ്മ വിവരമറിയുന്നത്. തുടർന്ന് ഇവർ കറുകച്ചാല്‍ പോലീസില്‍ പരാതി നല്കി. സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കറുകച്ചാല്‍ സ്വദേശി പണം പൂർണമായി തിരിച്ചടച്ചതായി അറിയാൻ കഴിഞ്ഞെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കറുകച്ചാല്‍ പോലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group